പോരാളികൾ തോറ്റ് തന്നെ തുടങ്ങി: ഐപിഎൽ എൽ ക്ലാസിക്കോയിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തോൽവി
ആവേശകരമായ ഐപിഎൽ എൽ ക്ലാസിക്കോയിൽ, 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി. അവസാന ഓവറുകളിൽ മികച്ച ബൗളിംഗ് കാഴ്ചവെച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂറിന്റെ മികച്ച പ്രകടന൦ ഉണ്ടായിരുന്നിട്ടും അഞ്ച് പന്തുകൾ ബാക്കി നിൽക്കെ ചെന്നൈ അവരുടെ ലക്ഷ്യത്തിലെത്തി.
45 പന്തിൽ 65 റൺസ് നേടി പുറത്താകാതെ നിന്ന റാച്ചിൻ രവീന്ദ്രയുടെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ചെന്നൈയുടെ വിജയം പ്രധാനമായും ഉറപ്പിച്ചത്. കളി അവസാനിക്കാറായപ്പോൾ, എംഎസ് ധോണി ക്രീസിലെത്തിയതോടെ ചെന്നൈ ആരാധകർ ആവേശത്തിലായിരുന്നു. എന്നിരുന്നാലും, ധോണിക്ക് ആദ്യ രണ്ട് പന്തുകളിൽ റൺസ് നേടാൻ കഴിഞ്ഞില്ല, മത്സരം അവസാന ഓവറിലേക്ക് തള്ളിവിട്ടു. ജയിക്കാൻ വെറും 4 റൺസ് മാത്രം ആവശ്യമുള്ളപ്പോൾ, ആദ്യ പന്തിൽ തന്നെ സിക്സ് അടിച്ചുകൊണ്ട് റാച്ചിൻ ചെന്നൈയുടെ വിജയം ഉറപ്പിച്ചു, ഇത് ടീമിന് അവിസ്മരണീയമായ വിജയമാക്കി മാറ്റി.
ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 31 റൺസ് നേടിയ തിലക് വർമ്മ ആണ് ടോപ് സ്‌കോറർ.സൂര്യകുമാർ യാദവ് 29 റൺസ് നേടി. ചെന്നൈക്ക് വേണ്ടി നൂർ അഹമ്മദ് നാല് വിബിക്ക്റ്റ് നേടി. രോഹിത് ശർമ്മ, ശിവം ദുബെ, ദീപക് ഹൂഡ തുടങ്ങിയ അപകടകാരികളായ മുംബൈ കളിക്കാർ പെട്ടെന്ന് പുറത്തായത് അവർക്ക് തിരിച്ചടിയായി.