പോർച്ചുഗലിന്റെ പതനത്തില്‍ ഫെർണാണ്ടോ സാന്റോസിനെ കുറ്റപ്പെടുത്തി ലൂയിസ് ഫിഗോ
മൊറോക്കോയുമായുള്ള ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്താനുള്ള പോർച്ചുഗൽ ബോസ് ഫെർണാണ്ടോ സാന്റോസിന്റെ തീരുമാനത്തെ ലൂയിസ് ഫിഗോ വിമർശിച്ചു.സ്വിറ്റ്‌സർലൻഡിനെതിരായ 16-ാം റൗണ്ട് മത്സരത്തില്‍ ഹാട്രിക് നേടിയ ഗൊങ്കലോ റാമോസിനെ ആണ് സാന്റോസ് മൊറോക്കോക്കെതിരായ മത്സരത്തിലും കളിക്കാന്‍ ഇറക്കിയത്.
ക്വാർട്ടർ ഫൈനൽ മത്സരത്തിൽ റൊണാൾഡോയെ ടീമിൽ നിന്ന് ഒഴിവാക്കിയത് “അബദ്ധം” ആണെന്ന് പറഞ്ഞ ഫിഗോ ഇതിഹാസ പോര്‍ച്ചുഗലിന്റെ പുറത്താകലിന് കാരണം സാന്റോസ് ആണ് എന്നും കുറ്റപ്പെടുത്തി.”ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി കപ്പ് നേടുക എന്നത് വ്യാമോഹം ആണ്.സ്വിറ്റ്സർലൻഡിനെതിരെ നേടിയ വിജയം വെച്ച് എല്ലാ മത്സരങ്ങളും അളക്കുന്നത് തന്നെ തെറ്റ് ആണ്.ഈ തോൽവി മാനേജ്മെന്റിന്റെയും മാനേജരുടെയും ഉത്തരവാദിത്തമാണ്.”ഫിഗോ സ്പാനിഷ് മാധ്യമമായ എഎസിനോട് പറഞ്ഞു.