ബിബിഎല്ലിനായി 43 കളിക്കാർക്ക് എൻഒസി നൽകി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
ബിഗ് ബാഷ് ലീഗിന്റെ (ബിബിഎൽ) വിദേശ ഡ്രാഫ്റ്റിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന 43 കളിക്കാർക്ക് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) നോൺ ഓബ്ജെക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകി. നേരത്തെ കളിക്കാരുടെ ലിസ്റ്റ് നിരസിച്ചതിന് ശേഷം ഏതാനും ആഴ്ചകൾ ശേഷമാണ് ബോർഡ് എൻഒസി നൽകിയിരിക്കുന്നത്.
തുടക്കത്തിൽ ലിസ്റ്റിൽ 98 വിദേശ കളിക്കാരുടെ ഒരു ലിസ്റ്റ് ഉണ്ടായിരുന്നു. ഈ പട്ടികയിൽ പാകിസ്ഥാനികൾ ആരും ഉണ്ടായിരുന്നില്ല. ട്രെന്റ് ബോൾട്ട്, ആന്ദ്രെ റസ്സൽ, ജേസൺ റോയ്, ഷദാബ് ഖാൻ എന്നിവരാണ് പുതിയ ബാച്ചിലെ ശ്രദ്ധേയരായ താരങ്ങൾ.
സർഫറാസ് അഹമ്മദ്, മുഹമ്മദ് ആമിർ, മുഹമ്മദ് ഹഫീസ്, കമ്രാൻ അക്മൽ, വഹാബ് റിയാസ്, ഉമർ അക്മൽ എന്നിവരാണ് പട്ടികയിലെ മറ്റ് പാകിസ്ഥാനികൾ. അതേസമയം മുഹമ്മദ് റിസ്‌വാൻ, ഷഹീൻ ഷാ അഫ്രീദി, ബാബർ അസം തുടങ്ങിയ പ്രധാന താരങ്ങൾ ബിബിഎൽ നോമിനേഷനുകളിൽ ഉൾപ്പെട്ടിട്ടില്ല.
ടി20 ലോകകപ്പിന് ശേഷം ഇംഗ്ലണ്ടിനെതിരായ ഹോം പരമ്പരയിലും ന്യൂസിലൻഡിനും വെസ്റ്റ് ഇൻഡീസിനും എതിരായ വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള ടീമിന്റെ ഭാഗമായിരിക്കും ഇവർ എന്നതിനാലാണ് ബിബിഎല്ലിൽ ഉൾപ്പെടുത്താതിരുന്നത്.