കുട്ടി ക്രിക്കറ്റിലും കങ്കാരുപ്പടക്ക് മുന്നില്‍ ഇന്ത്യന്‍ കടുവകള്‍ അടിയറവ് പറഞ്ഞു
79 റൺസിൻ്റെ വിജയത്തോടെ അണ്ടർ 19 കിരീടം സ്വന്തമാക്കിയ ഓസ്‌ട്രേലിയ ഐസിസി ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ആധിപത്യം സ്ഥാപിച്ചതിൻ്റെ പുതിയ ഒരു കണക്ക് കൂടി വന്നിരിക്കുന്നു.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിര നിശ്ചിത അന്‍പത് ഓവര്‍ മല്‍സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടി.ഇന്ത്യയുടെ ഫൈനല്‍ മല്‍സരത്തിലെ റണ്‍ ചേസ് 174 റൺസില്‍ ഒതുങ്ങി.
![](https://c.ndtvimg.com/2024-02/2j9q6sjo_ew_625x300_11_February_24.jpg?im=FeatureCrop,algorithm=dnn,width=806,height=605)
ആദ്യം ബാറ്റ് ചെയ്ത ഓസീസ് ടീമില്‍ എല്ലാ താരങ്ങളും ഒരു പോലെ ബാറ്റ് ചെയ്തപ്പോള്‍ തരകേടില്ലാത്ത സ്കോറില്‍ എത്താന്‍ അവര്‍ക്ക് സാധിച്ചു.ഹ്യൂ വെയ്ബ്ജെൻ, ഹാരി ഡിക്സൺ, ഹർജാസ് സിംഗ്,ഒലി പീക്ക് എന്നിവരുടെ സ്കോര്‍ ആണ് ഓസീസിന് പിന്തുണയായത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കം മുതല്‍ക്ക് തന്നെ പിഴച്ചു.ആദര്‍ഷ് സിങ് ,മുരുകൻ പെരുമാൾ അഭിഷേകം എന്നിവര്‍ മാത്രമാണു ഇന്ത്യന്‍ നിരയില്‍ കുറച്ച് എങ്കിലും പൊരുതാന്‍ തയ്യാറായത്.മഹ്‌ലി ബേർഡ്‌മാനും (3/15) തന്ത്രശാലിയായ ഓഫ് സ്‌പിന്നർ റാഫ് മക്മില്ലനും (3/43) മറ്റുള്ളവര്‍ക്ക് ഒന്നു ശ്വാസം വിടാന്‍ പോലുമുള്ള ഇടവേള നല്‍കിയില്ല.ഓസ്‌ട്രേലിയയുടെ നാലാമത്തെയും 2010നു ശേഷം ആദ്യത്തേയും അണ്ടർ 19 ലോകക്കപ്പ് കിരീടമാണിത്.