ദക്ഷിണാഫ്രിക്കയുടെ അമ്പയറിംഗിനെതിരെയും സ്ലെഡ്ജിംഗിനെതിരെയും ബംഗ്ലാദേശ് പരാതി നൽകും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ പക്ഷപാതപരമായ അമ്പയറിംഗും അസഹനീയമായ സ്ലെഡ്ജിംഗും ആരോപിച്ച് ബംഗ്ലാദേശ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ ഔദ്യോഗികമായി പരാതിപ്പെടുമെന്ന് അധികൃതർ ചൊവ്വാഴ്ച അറിയിച്ചു. ഡർബനിൽ അവർക്കെതിരെ നിരവധി താക്കീതുകള്‍ ലഭിച്ചതില്‍ ടീം രോഷാകുലരാണ്.
അമ്പയറിംഗ് എത്രമാത്രം പക്ഷപാതപരമായി പെരുമാറിയെന്ന് നിങ്ങൾ എല്ലാവരും കണ്ടതാണ്. മൈതാനത്ത് സ്ലെഡ്ജിംഗും അസഹനീയമായിരുന്നു.“ഞങ്ങൾ ഐസിസി മാച്ച് റഫറി മാനേജർക്ക് ഒരു ഔപചാരിക പരാതി നല്‍കാന്‍ ഇരിക്കുകയാണ്.” ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ക്രിക്കറ്റ് ഓപ്പറേഷൻസ് ചീഫ് ജലാൽ യൂനുസ് എഎഫ്‌പിയോട് പറഞ്ഞു.ദക്ഷിണാഫ്രിക്കൻ മണ്ണിൽ തങ്ങളുടെ ആദ്യ ഏകദിന പരമ്പര 2-1ന് വിജയിച്ചതിന് ശേഷം മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റും തങ്ങളോട് മോശമായി പെരുമാറിയതായി ജലാൽ പറഞ്ഞു.”ടെസ്റ്റ് പരമ്പരയിൽ ഐസിസി എത്രയും വേഗം ന്യൂട്രൽ അമ്പയർമാരെ നിയമിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ഹോം പരമ്പരയിൽ ന്യൂട്രൽ അമ്പയർമാരെ സ്വാഗതം ചെയ്യാൻ ഞങ്ങൾ തയ്യാറാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.