ഇന്തോനേഷ്യ ഓപ്പണ്‍ ഓപ്പണ്‍ ബാഡ്മിന്റൺ; ക്വാര്‍ട്ടര്‍ ഫൈനലില്‍ പി.വി. സിന്ധു ഇന്ന് മത്സരിക്കും
ജക്കാര്‍ത്ത: സൈനാ നേവാളിന് ശേഷം ലോക റാങ്കിംഗിൽ മുന്നിട്ട് നിൽക്കുന്ന ഇന്ത്യൻ ബാഡ്മിന്റൺ കളിക്കാരി ആണ് സിന്ധു പി.വി. ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് പി വി സിന്ധു മത്സരിക്കാൻ ഇറങ്ങും. സീഡ് ചെയ്യപ്പെടാത്ത ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ച്ഫ്ളെറ്റിനെതിരേ ശക്തമായ പോരാട്ടം നടത്തിയാണ് സിന്ധു ക്വാര്‍ട്ടറിലേക്കു മുന്നേറിയത്. ഒരു മണിക്കൂറും രണ്ടു മിനിറ്റും നീണ്ട മത്സരത്തില്‍ ഇന്ത്യന്‍ താരം 21-14, 17-21, 21-11നാണ് ഡെന്മാര്ക്ക് താരത്തെ പരാജയപ്പെടുത്തിയാൻ ക്വർട്ടർ ഫൈനലിൽ ഇടം നേടിയത്. ഇന്ന് ജപ്പാന്റെ നൊസോമി ഒകുഹാരയെയാണ് സിന്ധു നേരിടുന്നത്.
2012 മെയ് 2ന് സിന്ധു കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 13ൽ താരം 2016 ആഗസ്റ്റ് 18 ന് റിയോ ഒളിമ്പിക്സ് 2016 സെമിഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമായി മാറി. പ്രശസ്ത ബാഡ്മിന്റൺ താരമായിരുന്ന പുല്ലേല ഗോപീചന്ദ് ആണ് സിന്ധുവിന്റെ പരിശീലകൻ. 2013ൽ തന്നെ ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യൻ വനിത സിന്ധുവാണ്.