പരിക്കേറ്റ ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റണെ ഒഴിവാക്കി ഇംഗ്ലണ്ട്
പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും പരിക്കേറ്റ ഓൾറൗണ്ടർ ലിയാം ലിവിംഗ്സ്റ്റണെ ഒഴിവാക്കി ഇംഗ്ലണ്ട്. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനിടെയാണ് താരത്തിന് കാൽമുട്ടിന് പരിക്കേൽക്കുന്നത്. ആരോഗ്യസ്ഥിതി വിലയിരുത്തുന്നതിനും ചികിത്സയ്ക്കും നടപടിക്രമങ്ങൾ കൂടുതൽ നിർണയിക്കുന്നതിനുമായി മെഡിക്കൽ സംഘത്തിനായി ലിവിംഗ്‌സ്റ്റൺ നാളെ യുകെയിലേക്ക് തിരികെ പോകുമെന്നാണ് റിപ്പോർട്ട്.
ഓൾറൗണ്ടറെ പാകിസ്ഥാനെതിരായ പരമ്പരയിൽ നിന്നും ഒഴിവാക്കിയെങ്കിലും ത്രീ ലയൺസ് ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇതു സംബന്ധിച്ച് ഉടൻ തന്നെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയേക്കും. ഇംഗ്ലണ്ടിനെതിരാ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാനെ 74 റണ്‍സിന് കീഴടക്കി പരമ്പരയിൽ ഇംഗ്ലണ്ട് മേൽകൈ നേടിയിരുന്നു.
രണ്ടാം ഇന്നിംഗ്‌സിൽ സന്ദർശർ ഉയർത്തിയ 343 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാൻ അവസാന ദിനം 268 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു.
76 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാക്കിസ്ഥാന്‍റെ രണ്ടാം ഇന്നിംഗ്സില്‍ പൊരുതിയത്. നാല് റൺസു മാത്രം എടുത്ത് പുറത്തായ ക്യാപ്റ്റന്‍ ബാബര്‍ അസം നിരാശപ്പെടുത്തിയപ്പോള്‍ മുഹമ്മദ് റിസ്‌വാനും ഇമാമുള്‍ ഹഖും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിനായി ഒല്ലി റോബിന്‍സണും ജെയിംസ് ആന്‍ഡേഴ്സണും നാല് വിക്കറ്റ വീതം വീഴ്ത്തി. 343 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത് അവസാന ദിവസം ക്രീസിലിറങ്ങിയ പാക്കിസ്ഥാന് 20 റണ്‍സില്‍ അബ്ദുള്ള ഷഫീഖിനെ (6) നഷ്ടമായി. ഇമാമുള്‍ ഹഖും (48), അസ്‌ഹല്‍ അളിയും (40) പ്രതീക്ഷ നല്‍കിയശേഷം മടങ്ങി.