ബംഗ്ലാദേശിനെതിരായ തോൽവി, കാരണക്കാരന്‍ കെഎൽ രാഹുലെന്ന് കുറ്റപ്പെടുത്തി ഗവാസ്‌കർ
ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ തോല്‍വി വഴങ്ങിയതിനു പിന്നാലെ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. കെഎല്‍ രാഹുല്‍ കൈവിട്ട ക്യാച്ചിനെയാണ് ഗവാസ്‌കര്‍ പഴിക്കുന്നത്. മത്സരം കൈവിടാനുള്ള പ്രധാന കാരണം ആ ക്യാച്ച് വിട്ടുകളഞ്ഞതാണെന്ന് ഗവാസ്‌കര്‍ കുറ്റപ്പെടുത്തി.
ബാറ്റര്‍മാര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. 70-80 റണ്‍സെങ്കിലും ഇന്ത്യ കൂടുതല്‍ നേടണമായിരുന്നു. ചെറിയ സ്‌കോറില്‍ പുറത്തായിട്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിജയപ്രതീക്ഷ നല്‍കാന്‍ സാധിച്ചു. രാഹുല്‍ കൈവിട്ട ക്യാച്ചാണ് മത്സരം ഇന്ത്യക്ക് നഷ്ടമാക്കിയത്. ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടമായിരിക്കെ രാഹുല്‍ ആ ക്യാച്ച് എടുക്കണമായിരുന്നുവെന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞത്. 136ന് 9 എന്ന നിലയില്‍ നിന്നാണ് ബംഗ്ലാദേശ് 187 റണ്‍സില്‍ എത്തിയത്.
മെഹ്ദി ഹസന്‍ 17 റണ്‍സില്‍ നില്‍ക്കെയായിരുന്നു ക്യാച്ച് കൈവിട്ടത്. പിന്നീട് പുറത്താകാതെ 38 റണ്‍സെടുത്ത മെഹ്ദിയാണ് കളി ബംഗ്ലാദേശിന് അനുകൂലമാക്കിയത്. നേരത്തെ, 73 റണ്‍സെടുത്ത രാഹുല്‍ മാത്രമാണ് ബാറ്റിംഗില്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങിയിരുന്നത്. രോഹിത് ശര്‍മ (27), ശ്രേയസ് അയ്യര്‍ (24) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍.