സഞ്ജു സാംസണിനു വേണ്ടി വാദിച്ച് രവി ശാസ്ത്രി
ട്വന്റി 20 ലോകകപ്പിൽനിന്ന് ഇന്ത്യ ടീം പുറത്തായി ഒരാഴ്ച പിന്നിടുമ്പോൾ സഞ്ജു സാംസണിനു വേണ്ടി വാദിച്ച് ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുത്ത രവി ശാസ്ത്രി. സഞ്ജു സാംസണെ ടീമിനു പുറത്തിരുത്തുന്നതിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെന്റിന് രൂക്ഷ വിമർശനവുമായാണ് ശാസ്ത്രി രംഗത്തെത്തിയിരിക്കുന്നത്.
സഞ്ജുവിന് കൂടുതൽ അവസരം നൽകാൻ ഇന്ത്യൻ ടീം തയാറാകാണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സഞ്ജുവിനെപ്പോലുള്ള യുവതാരങ്ങളേ നോക്കൂവെന്നും അയാൾക്ക് അവസരം നൽകൂ. അദ്ദേഹത്തിന് പത്തു മത്സരങ്ങൾ കളിക്കാൻ അവസരം നൽകൂ. രണ്ടു മത്സരങ്ങളിൽ കളിപ്പിച്ച് ബാക്കിയുള്ളതിൽ പുറത്തുനിർത്തുന്ന രീതിയല്ല വേണ്ടത്. മറ്റുള്ളവരെ മാറ്റി നിർത്തൂ. എന്നിട്ട് അയാൾക്ക് 10 മത്സരങ്ങൾ കളിക്കാൻ നൽകൂ. അതു കണ്ട് തീരുമാനിക്കൂ, അദ്ദേഹത്തിന് കൂടുതൽ അവസരം നൽകണമോ വേണ്ടയോ എന്നും ശാസ്ത്രി പറഞ്ഞു.
ലോകകപ്പില്‍ കളിച്ച രണ്ട് മത്സരങ്ങളിലും മുമ്പ് കിട്ടിയ നിരവധി അവസരങ്ങളിലും ഒരുപോലെ നിരാശപ്പെടുത്തിയ റിഷഭ് പന്ത് തന്നെയാണ് ഇന്നും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയത്. ഇഷാന്‍ കിഷനൊപ്പം ഓപ്പണറായി ഇറങ്ങിയ റിഷഭ് പന്താകട്ടെ 13 പന്തില്‍ 6 റണ്‍സെടുത്ത് പുറത്തായി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയതിന് പിന്നാലെ സഞ്ജുവിനെ കളിപ്പിക്കാതിരുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണുയരുന്നത്.