ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിക്കാൻ നിർദേശിച്ച് അക്രം
രോഹിത്ത് ശർമക്ക് ശേഷം ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കൂവെന്ന് നിർദേശിച്ച് പാകിസ്ഥാന്‍ ഇതിഹാസം വസിം അക്രം. ഐപിഎല്ലില്‍ ഒരു ടീമിനെ നയിച്ച് കിരീടത്തിലേക്ക് നയിച്ചു താരമാണ് ഹാര്‍ദിക്. ഇന്ത്യന്‍ ടീമിനെ പ്രധാന ശക്തിയായി ഹാര്‍ദിക് മാറി. ടീമില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ ഹാര്‍ദിക്കിന് കഴിയുന്നു. പലപ്പോഴും രോഹിത്തിന് പോലും നിര്‍ദേശങ്ങള്‍ നല്‍കുന്നു. വരും മത്സരങ്ങളില്‍ അദ്ദേഹം കൂടുതല്‍ പഠിക്കുമെന്നും അക്രം പറഞ്ഞു.
അക്രത്തിന്റെ അഭിപ്രായം ശരിവച്ച് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖും സംസാരിച്ചു. സമ്മര്‍ദഘട്ടത്തില്‍ എങ്ങനെ കളിക്കണമെന്ന് ഹാര്‍ദിക്കിനറിയാം. ഫിനിഷര്‍ റോള്‍ ഭംഗിയാക്കാന്‍ ഹാര്‍ദിക്കിന് സാധിക്കും. മാനസികമായി ശക്തനും അതോടൊപ്പം ആത്മവിശ്വാസവുമുണ്ടെങ്കില്‍ മാത്രമേ ഒരു ഫിനിഷറായി കളിക്കാനാവൂ. ഈ സവിശേഷതകള്‍ ഹാര്‍ദ്ദിക്കിനുണ്ടെന്ന് മിസ്ബ വ്യക്തമാക്കി.
ഹാര്‍ദിക് ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനായാല്‍ ആശ്ചര്യപ്പെടുത്തില്ലെന്ന് മുന്‍ പാക് പേസര്‍ വഖാര്‍ യൂനിസും അഭിപ്രായപ്പെട്ടു. കെഎല്‍ രാഹുലാണ് നിലവില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം നായകസ്ഥാനത്തേക്ക് വേണ്ടി പരിഗണിക്കപ്പടുന്നവരുണ്ട്.