ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്ന പാക് ഭീഷണിക്ക് മറുപടിയുമായി കേന്ദ്ര കായിക മന്ത്രി
പാകിസ്ഥാനിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഏഷ്യാ കപ്പ് ടൂർണമെന്റിന് ടീമിനെ അയച്ചില്ലെങ്കിൽ ഇന്ത്യയിൽ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽനിന്ന് പിൻമാറുമെന്ന പാക്ക് ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ.
ഇന്ത്യയോട് ആരും ഭീഷണി സ്വരത്തില്‍ സംസാരിക്കേണ്ടെന്നും പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള എല്ലാ വലിയ ടീമുകളും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുമെന്നും കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
ലോകകപ്പിന് യോഗ്യത നേടിയ എല്ലാ ടീമുകളെയും ഇന്ത്യയില്‍ കളിക്കാന്‍ ക്ഷണിക്കും. നിരവധി ലോകകപ്പുകള്‍ വിജയകരമായി നടത്തിയവരാണ് നമ്മള്‍. പാക്കിസ്ഥാന്‍ മുമ്പും നിരവധി തവണ ഇന്ത്യയില്‍ കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് ആരും നിര്‍ദേശം നല്‍കേണ്ട കാര്യമില്ല. അത് കേള്‍ക്കാന്‍ ഞങ്ങള്‍ തയാറുമല്ലെന്നും രൂക്ഷ ഭാഷയിലാണ് ഠാക്കൂറിന്റെ പ്രതികരണം.
അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ എല്ലാ ടീമുകളും പങ്കെടുക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. കാരണം കായികലോകത്ത് ഇന്ത്യയെ അവഗണിച്ച് മുന്നോട്ടുപോവാനാവില്ല. പ്രത്യേകിച്ച് ക്രിക്കറ്റില്‍. അതുകൊണ്ട് അടുത്തവര്‍ഷ്തെ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും. അത് ചരിത്ര സംഭവമായി മാറ്റുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.