ടി20 ലോകകപ്പിൽ നെതര്‍ലന്‍ഡ്‌സിനെ കീഴടക്കി ശ്രീലങ്ക സൂപ്പര്‍-12ല്‍
ട്വന്‍റി 20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ശ്രീലങ്ക സൂപ്പര്‍-12ല്‍. നെതര്‍ലന്‍ഡ്‌സിനെതിരെ 16 റണ്‍സിനാണ് ലങ്കന്‍ ജയം. 163 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 146 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.
4 ഓവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ വനിന്ദു ഹസരങ്കയുടെ പ്രകടനമാണ് ശ്രീലങ്കയ്ക്ക് കരുത്തായത്.
53 പന്തില്‍ 71 റണ്‍സെടുത്ത മാക്‌സ് ഒഡൗഡിന്‍റെ ഒറ്റയാള്‍ പോരാട്ടം പാഴായി. ശ്രീലങ്കയ്ക്കായി മഹീഷ് തീഷ്‌ണ രണ്ടും ലഹിരു കുമാരയും ബിനുര ഫെര്‍ണാണ്ടോയും ഓരോ വിക്കറ്റും നേടി. അര്‍ധ സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസാണ് (79) കളിയിലെ താരം.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 162 റണ്‍സ് സ്വന്തമാക്കിയത്. 44 പന്ത് നേരിട്ട മെന്‍ഡിസ് അഞ്ച് വീതം ഫോറും സിക്‌സറും സഹിതം 79 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്‍റെ ബാറ്റിംഗാണ് ഏഷ്യൻ ചാമ്പ്യൻമാർക്ക് മികച്ച സ്കോർ സമ്മാനിച്ചത്.