മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്ക് കൂട്ടത്തകർച്ച
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര വിജയികളെ തീരുമാനിക്കുന്ന നിർണായക മൂന്നാം മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സന്ദർശർക്ക് തകർച്ച. 26 ഓവർ പിന്നിടുമ്പോൾ പ്രോട്ടീസ് 9 വിക്കറ്റ് നഷ്‌ടത്തിൽ 99 റൺസ് എന്ന നിലയിലാണ്.
ദക്ഷിണാഫ്രിക്കൻ നിരയിൽ ജനേമാൻ മലൻ, ഹെൻറിച്ച് ക്ലാസൻ എന്നിവർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ജനേമാൻ മലൻ (15), ക്വിന്റൺ ഡി കോക്ക് (6), റീസ ഹെൻഡ്രിക്സ് (3), ഐഡൻ മാർക്രം (9), ഹെൻറിച്ച് ക്ലാസൻ (34), ഡേവിഡ് മില്ലർ (7), ആൻഡിലെ ഫെഹ്ലുക്വായോ (5), ജോർൺ ഫോർച്യൂയിൻ (1), ആൻറിച്ച് നോർട്ട്ജെ (0) എന്നിവരുടെ വിക്കറ്റാണ് പ്രോട്ടീസിന് നഷ്ടമായത്.
ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് എടുത്തപ്പോൾ ഷഹബാസ് അഹമ്മദ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി. മാറ്റങ്ങളില്ലാതെയാണ് ധവാനും കൂട്ടരും ഇറങ്ങിയിരിക്കുന്നത്. അതേസമയം മൂന്ന് മാറ്റങ്ങള്‍ പ്രോട്ടീസ് നിരയിലുണ്ട്. കേശവ് മഹാരാജും അസുഖബാധിതനായതിനാല്‍ ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ഈർപ്പം കാരണം വൈകിയാണ് മത്സരം ആരംഭിച്ചതും.