പന്തോ കാർത്തിക്കോ? ആരാവും ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ഇടംപിടിക്കുക? ഗവാസ്‌കറിന്റെ ഉത്തരം ഇങ്ങനെ
ടി20 ലോകകപ്പിനു മുന്നോടിയായി പല ചർച്ചകളും നടക്കുന്നുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ടീം ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ആരെത്തും എന്നതാണ്. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക്, യുവതാരം റിഷഭ് പന്ത് എന്നിവരാണ് ടീമിലെ കീപ്പര്‍മാര്‍.
ഫിനിഷറെന്നുളള നിലയില്‍ കാര്‍ത്തിക് ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇതുതന്നെയാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്റ്റര്‍മാരെ പ്രേരിപ്പിച്ചത്. എന്നാൽ പന്തിന് ഇടങ്കയ്യനാണെന്നുള്ള കാര്യമാണ് ടീമിലേക്കുള്ള വഴി തെളിച്ചത്. ലോകകപ്പ് ടീമിന്റെ അവസാന ഇലവനിൽ ഇടംകൈയ്യനായി മറ്റൊരു മികച്ച ബാറ്റ്സ്മാൻ ഇല്ലെന്നതും പന്തിന്റെ സാധ്യതകൾ വർധിപ്പിക്കുന്നുണ്ട്.
ഇവരില്‍ ആരെ ടീമിൽ എടുക്കണമെന്നുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍താരവും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. ലോകകപ്പിലെ അവസാന ഇലവനിൽ കാർത്തിക്കിനെയും പന്തിനെയും ഒരുമിച്ച് ഇറക്കണമെന്നാണ് ഗവാസ്‌കർ പറയുന്നത്.
താന്‍ തെരഞ്ഞെടുക്കുന്ന പ്ലെയിംഗ് ഇലവനില്‍ രണ്ട് പേര്‍ക്കും ഇടമുണ്ട്. അഞ്ചാമനായി പന്ത് ബാറ്റിംഗിനെത്തും. തൊട്ടുപിന്നാലെ ഹാര്‍ദിക് പാണ്ഡ്യ. ശേഷം കാര്‍ത്തികും ബാറ്റ് ചെയ്യാനെത്തും. ഓള്‍റൗണ്ടറായ ഹാര്‍ദിക്കിനെ കൂടാതെ നാല് ബൗള്‍മാരും ടീമിലുണ്ടാവും. ധീരമായ തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ വിജയിക്കാനാവില്ലെന്നും’ ഗവാസ്‌കര്‍ വ്യക്തമാക്കി.