ഏഷ്യൻ തമ്പുരാൻമാർ!! ശ്രീലങ്കയ്ക്ക് ആറാം ഏഷ്യാ കപ്പ് കിരീടം
ശക്തരായ പാകിസ്ഥാനെതിരെയും ആധികാരിക ജയവുമായി ഏഷ്യാ കപ്പ് ആറാംതവണയും ഉയർത്തി ശ്രീലങ്കയുടെ തകർപ്പൻ പ്രകടനം. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി.
ഭാനുക രജപക്‌സയാണ് (41 പന്തില്‍ പുറത്താവാതെ 75) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് എല്ലാവരും പുറത്തായി. ഇതോടെ ലങ്കയ്ക്ക് 23 റണ്‍സിന്റെ ജയവും കിരീടവും. നാലു വിക്കറ്റ് വീഴ്ത്തിയ പ്രമോദ് മധുഷാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരംഗയുമാണ് പാകിസ്ഥാനെ തകര്‍ത്തത്.
അര്‍ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാനാണ് ഇത്തവണയും പാകിസ്താന്റെ ടോപ് സ്‌കോറര്‍. 49 പന്തുകള്‍ നേരിട്ട റിസ്വാന്‍ ഒരു സിക്‌സും നാല് ഫോറുമടക്കം 55 റണ്‍സെടുത്ത് പുറത്തായി. ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാക്പടയിക്കു വേണ്ടി ഇത്തവണയും നായകൻ ബാബര്‍ അസമിന് തിളങ്ങാനായില്ല.
രാജ്യം ആഭ്യന്തര സംഘര്‍ഷങ്ങളിലും ദാരിദ്ര്യത്തിലും ഉഴറുന്നതിനിടെ ശ്രീലങ്കയ്ക്ക് ആശ്വാസമാവും ഏഷ്യാ കപ്പ് കിരീട വിജയം എന്നതും ശ്രദ്ധേയമാണ്.