കിംഗ് ഈസ് ബാക്ക്, കോലിയുടെ കരുത്തിൽ മികച്ച സ്കോർ പടുത്തുയർത്തി ഇന്ത്യ
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാന് മുന്നിൽ 182 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലിയാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.
അര്‍ധ സെഞ്ചുറി നേടിയ താരം 44 പന്തില്‍ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 60 റണ്‍സാണ് അടിച്ചെടുത്തത്. കെഎല്‍ രാഹുല്‍ (28), രോഹിത് ശര്‍മ (28) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. പാകിസ്ഥാനായി ഷദാബ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
മോശം ഫോമിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന ഇരുവരും വായടപ്പിക്കുന്ന തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 54 റണ്‍സ് കൂട്ടിചേര്‍ത്താണ് മടങ്ങിയത്. തകര്‍പ്പന്‍ തുടക്കമിട്ട് ഒരു ഘട്ടത്തില്‍ 200 കടക്കുമെന്ന് തോന്നിച്ച ഇന്ത്യയെ മധ്യ ഓവറുകളിലെ മികച്ച ബൗളിങ്ങിലൂടെ പാക് സ്പിന്നര്‍മാര്‍ 181-ല്‍ ഒതുക്കുകയായിരുന്നു.