ടി20 ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ രോഹിത് ശര്‍മയെ മറികടന്ന് മാര്‍ട്ടിന്‍ ഗപ്റ്റില്‍ ഒന്നാമത്
ടി20 ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ രോഹിത് ശര്‍മയെ മറികടന്ന് ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍ വീണ്ടും ഒന്നാമത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന അവസാനത്തെ ടി20യിലാണ് ഗപ്റ്റില്‍ റെക്കോര്‍ഡിട്ടത്. 15 റണ്‍സെടുത്ത് മാര്‍ട്ടിന്‍ ഗപ്റ്റില്‍ പുറത്തായിരുന്നു. എന്നാൽ ടി20യില്‍ 121 മത്സരങ്ങളില്‍ നിന്ന് 3490 റണ്‍സായി കിവീസ് താരത്തിന്റെ സമ്പാദ്യം.
2.01 റണ്‍സാണ് ഗപ്റ്റലിന്റെ ശരാശരി. 105 റസാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. അതേസമയം 118 റണ്‍സ് ഉയർന്ന സ്കോറുള്ള ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കുട്ടി ക്രിക്കറ്റിൽ 132 മല്‍സരങ്ങളില്‍ നിന്നും 32.28 ശരാശരിയില്‍ 3487 റണ്‍സാണ് സമ്പാദ്യമായുള്ളത്.
മൂന്ന് റണ്‍സ് വ്യത്യാസത്തിലാണ് ഗപ്റ്റില്‍ ഒന്നാമത്.
ഏഷ്യാ കപ്പ് നടക്കാനിരിക്കെ രോഹിത്തിന് അനായാസം ഒന്നാമതെത്താന്‍ സാധിക്കും. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് മൂന്നാമത്. 99 ഇന്നിംഗ്‌സില്‍ നിന്ന് 3308 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. പോള്‍ സ്റ്റിര്‍ലിംഗ് (2975), ആരോണ്‍ ഫിഞ്ച് (2855), ബാബര്‍ അസം (2686), ഡേവിഡ് വാര്‍ണര്‍ (2684), മുഹമ്മദ് ഹഫീസ് (2514), ഓയിന്‍ മോര്‍ഗന്‍ (2458), ഷൊയ്ബ് മാലിക്ക് (2453) എന്നിവരാണ് നാല് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍.