ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിനായുള്ള വേദികൾ സ്ഥിരീകരിച്ചു
ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിനായുള്ള വേദികൾ സ്ഥിരീകരിച്ചു. അത് സെപ്റ്റംബർ 17 ന് ആരംഭിക്കുന്ന ടൂർണമെന്റിന് ആറ് വേദികളാവും ഉണ്ടാവുക. അവസാന മത്സരം ഒക്ടോബർ എട്ടിനാവും നടക്കുക. മുൻ പതിപ്പിനെ അപേക്ഷിച്ച് ഇത്തവണ നാല് ടീമുകളും ആകെ 15 മത്സരങ്ങളും ഉണ്ടാകും.
കളിക്കാരെ വ്യത്യസ്ത ഫ്രാഞ്ചൈസികളിലേക്ക് തെരഞ്ഞെടുക്കുന്നതിന് ഒരു ഡ്രാഫ്റ്റ് സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ലീഗിന്റെ പോയ പതിപ്പിൽ ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയന്റ്സ് എന്നിങ്ങനെ മൂന്ന് ടീമുകളായിരുന്നു ഉണ്ടായിരുന്നത്.
കൊൽക്കത്ത, ലഖ്‌നൗ, ഡൽഹി, ജോധ്പൂർ, കട്ടക്ക്, രാജ്‌കോട്ട് എന്നിവയാണ് മത്സരങ്ങൾക്കുള്ള ആറ് വേദികൾ. ഡെയ്ൽ സ്റ്റെയ്ൻ, ജാക്വസ് കാലിസ്, ഇയോൻ മോർഗൻ, വീരേന്ദർ സെവാഗ്, ഇർഫാൻ പത്താൻ, യൂസഫ് പത്താൻ, മുത്തയ്യ മുരളീധരൻ, മോണ്ടി പനേസർ, അസ്ഗർ അഫ്ഗാൻ, പ്രവീൺ താംബെ, നമാൻ ഓജ, എസ്. ബദ്രിനാഥ്, തുടങ്ങിയവർ ടൂർണമെന്റിൽ തങ്ങളുടെ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്.