രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. ടി20 റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതാണ് അതിലൊന്ന്. ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടിലിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു രോഹിത് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.
രണ്ടാമത്തെ റെക്കോര്‍ഡാകട്ടെ ഇന്ത്യന്‍ ടീമിലെ സഹതാരവും മുൻനായകനുമായ വിരാട് കോലിയെ പിന്നിലാക്കി രാജ്യാന്തര ടി20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികളെന്ന റെക്കോര്‍ഡാണ് രോഹിത് തന്റെ പേരിൽ കുറിച്ചത്. വിന്‍ഡീസിനെതിരായ അര്‍ധസെഞ്ചുറി ടി20 ക്രിക്കറ്റില്‍ രോഹിത്തിന്‍റെ 31-ാം അര്‍ധസെഞ്ചുറിയാണ്. 30 അര്‍ധസെഞ്ചുറികള്‍ ഉള്ള കോലി ഇതോടെ രണ്ടാം സ്ഥാനത്തായി. 27 അര്‍ധസെഞ്ചുറികളുമായി പാകിസ്ഥാന്‍റെ ബാബര്‍ അസം കോലിക്കും രോഹിത്തിനും തൊട്ടുപുറകെയുണ്ട്. 23 അര്‍ധസെഞ്ചുറികളുള്ള ഡേവിഡ് വാര്‍ണര്‍, 22 അര്‍ധസെഞ്ചുറികളുള്ള മാര്‍ട്ടിന്‍ ഗപ്ടില്‍ എന്നിവരാണ് തൊട്ടുപുറകില്‍.