ശ്രീലങ്കക്കതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് 246 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി
ശ്രീലങ്കക്കതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് 246 റണ്‍സിന്‍റെ വമ്പന്‍ തോല്‍വി. പ്രഭാത് ജയസൂര്യയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ആതിഥേയർക്ക് മിന്നും വിജയം സമ്മാനിച്ചത്. അവസാനദിനം ഉച്ചഭക്ഷണത്തിന് ശേഷം 81 റണ്‍സെടുത്തിരുന്ന പാക് നായകന്‍ ബാബര്‍ അസം വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായതോടെയാണ് ലങ്ക വിജയത്തിലേക്കുള്ള വഴി തുറന്നത്.
ഇതോടെ 176-2 എന്ന ശക്തമായ നിലയില്‍ നിന്ന് പാകിസ്ഥാന്‍ 261 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. രണ്ടാം ടെസ്റ്റിൽ തോൽവി വഴങ്ങിയ വഴങ്ങിയ പാകിസ്ഥാന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളിലും വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ടെസ്റ്റ് പരമ്പരക്കു പിന്നാലെ പുറത്തിറക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് ടേബിളില്‍ മൂന്നാം സ്ഥാനത്തു നിന്ന് പാകിസ്ഥാന്‍ ഇന്ത്യക്ക് പുറകില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു.
ശ്രീലങ്കക്കെതിരായ രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ചപ്പോള്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. അതേസമയം, പാകിസ്ഥാനെതിരായ വമ്പന്‍ ജയത്തോടെ ശ്രീലങ്ക മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത് ശ്രദ്ധേയമായി. നാലാം സ്ഥാനത്തുള്ള ഇന്ത്യയും അഞ്ചാം സ്ഥാനത്തുള്ള പാക്കിസ്ഥാനും തമ്മില്‍ വിജയശതമാനത്തില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളത്. 71.43 വിജയ ശതമാനവുമായി ദക്ഷിണാഫ്രിക്കയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് ടേബിളില്‍ ഒന്നാമത്.