നാലാം ദിനം കളിയവസാനിച്ചപ്പോൾ പാകിസ്ഥാൻ വിജയ പ്രതീക്ഷയിൽ
ശ്രീലങ്ക പാകിസ്ഥാന്‍ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ആവേശം കൂടുന്നു. 342 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന പാക്കിസ്ഥാന്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെന്ന നിലയിലാണ്. 112 റണ്‍സുമായി അബ്ദുള്ള ഷഫീഖും ഏഴ് റണ്ണോടെ മുഹമ്മദ് റിസ്‌വാനുമാണ് ക്രീസിലുള്ളത്.
ഏഴ് വിക്കറ്റ് ശേഷിക്കെ അവസാന ദിവസം പാക്കിസ്ഥാന് ജയത്തിലേക്ക് 120 റണ്‍സ് കൂടി വേണം. ഷഫീഖ് സെഞ്ചുറിയുമായി ക്രീസിലുള്ളത് പാകിസ്ഥാന് മുന്‍തൂക്കം നല്‍കുന്നുവെങ്കിലും അവസാന ദിവസം പാക് മധ്യനിരയെ കറക്കി വീഴ്ത്താനായാല്‍ ലങ്കയ്ക്കും വിജയ പ്രതീക്ഷയുണ്ട് എന്നതാണ് അവസാന ദിനത്തിന്റെ പ്രത്യേകത. അവസാന ദിനം അബ്ദുള്ള ഷഫീഖിന്‍റെ പ്രതിരോധം ഭേദിച്ചാല്‍ മാത്രമെ ലങ്കക്ക് ടെസ്റ്റില്‍ ഇനി വിജയപ്രതീക്ഷ വെക്കാനാവു. ലങ്കക്കായി പ്രഭാത് ജയസൂര്യ രണ്ട് വിക്കറ്റെടുത്തു.
ഹഖ് 35 റൺസും അസ്ഹര്‍ അലി ആറും നായകൻ ബാബർ അസം 55 റൺസുമെടുത്താണ് പുറത്തായത്. നേരത്തെ 333-9 എന്ന സ്കോറില്‍ ക്രീസിലെത്തിയ ലങ്ക രണ്ടാം ഇന്നിംഗ്സില്‍ 337 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.