ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് ബുംറയും ഷമിയും, ആതിഥേയർക്ക് നാണേക്കേട്
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. 18 ഓവർ പൂർത്തിയായപ്പോൾ 8 വിക്കറ്റ് നഷ്‌ടത്തിൽ 74 റൺസ് എന്ന നിലയിലാണ് ത്രീ ലയൺസ്. 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും ഒരു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ഇംഗ്ലണ്ട് മുന്‍നിരയെ എറിഞ്ഞിട്ടത്.
ഏകദിന ചരിത്രത്തില്‍ ഇന്ത്യക്കെതിരെ ഒരു ടീം ഏറ്റവും കുറഞ്ഞ റണ്ണിന് അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തുന്നതിനാണ് ഓവലില്‍ ക്രിക്കറ്റ് ലോകം സാക്ഷിയായത്. 1997ല്‍ കൊളംബോയില്‍ പാകിസ്ഥാന്‍ 29 റണ്‍സിന് അഞ്ച് വിക്കറ്റ് ഇന്ത്യക്കെതിരെ നഷ്ടപ്പെടുത്തിയതായിരുന്നു മുന്‍ റെക്കോർഡ്. ടോസ് നേടി ഫീല്‍ഡ് ചെയ്യാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവെക്കുന്ന തരത്തിലായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5 റൺസുമായി ഡേവിഡ് വില്ലിയും ഒരു റൺസെടുത്ത് ബ്രൈഡൺ കാർസുമാണ് ക്രീസിൽ. ഇന്ത്യക്കായി പ്രസീദ് കൃഷ്ണയും ഒരു വിക്കറ്റ് നേടിയിട്ടുണ്ട്.