സാഡിയോ മാനെയുടെ ബയേണിലേക്കുള്ള കൂടുമാറ്റം പൂർത്തിയായി
സാഡിയോ മാനെയുടെ ബയേൺ മ്യൂണിക്കിലേക്കുള്ള നീക്കം പൂർത്തിയായി. സെനഗലീസ് താരത്തെ ടീമിലെത്തിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുയാണ് ജർമൻ ചാമ്പ്യൻമാർ. ആഡ് ഓൺ അടക്കം 42 മില്യൺ യൂറോയോളം ബയേൺ ലിവർപൂളിന് നൽകിയാണ് മാനെയെ ബയേൺ സ്വന്തമാക്കിയിരിക്കുന്നത്.
മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ഒരു വര്‍ഷത്തെ കരാര്‍ കൂടി ലവര്‍പൂളുമായി ബാക്കിയുണ്ടായിരുന്നെങ്കിലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനോട് ലിവര്‍പൂള്‍ തോറ്റതിന് പിന്നാലെ ക്ലബ്ബ് വിടാനുള്ള ആഗ്രഹം മാനെ പരസ്യമാക്കുകയും ചെയ്‌തിരുന്നു. മുഹമ്മദ് സലായ്ക്കും റോബര്‍ട്ടോ ഫിര്‍മിനോയ്ക്കുമൊപ്പം ലിവര്‍പൂളിന്‍റെ 2019 മുതലുള്ള കിരീടനേട്ടങ്ങളിലെ നിര്‍ണായക സാന്നിധ്യമാണ് സാദിയോ മാനേ. 2016-ലാണ് മാനെ സതാംപ്ടണില്‍ നിന്ന് ലിവര്‍പൂളിലെത്തിയത്.
ലിവര്‍പൂള്‍ കുപ്പായത്തില്‍ 296 മത്സരങ്ങളില്‍ 120 ഗോളുകള്‍ നേടിയ മാന 48 അസിസ്റ്റുകളും നല്‍കി. ലിവര്‍പൂളിനൊപ്പം ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ് എഫ്.എകപ്പ്, ഇഎഫ്എല്‍ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങളിലും ഈ സെനഗൽ താരത്തിന്റെ പങ്കുണ്ടായിരുന്നു.