നാലാം ടി20 മത്സരത്തിലും ടോസ് നഷ്‌ടപ്പെട്ട് ഇന്ത്യ, ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കം
ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം തവണയും ടോസ് നഷ്‌ടപ്പെട്ട് ഇന്ത്യ. ടോസ് നേടിയ പ്രോട്ടീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. മൂന്നാം മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതൊണ് റിഷഭ് പന്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഇറങ്ങുന്നത്.
അതേസമയം കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ ദക്ഷിണാഫ്രിക്ക ഒരു മാറ്റവുമായാണ് ഇറങ്ങുന്നത്. റീസ ഹെൻഡ്രിക്സിന് പകരം ക്വിന്റൺ ഡി കോക്ക് ടീമില്‍ തിരിച്ചെത്തിയതാണ് മാറ്റം. ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം ഓവറിലെ അവസാന പന്തിൽ 7 ബോളിൽ നിന്നും 5 റൺസെടുത്ത ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദിനെ ഇന്ത്യക്ക് നഷ്‌ടമായതിന് പിന്നാലെ മൂന്നാം ഓവറിൽ ശ്രേയസ് അയ്യരും മടങ്ങിയത് ടീമിനെ സമ്മർദത്തിലാഴ്ത്തിയിട്ടുണ്ട്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5 ഓവർ പിന്നിട്ടപ്പോൾ രണ്ടു വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ 39 റൺസെടുത്തിട്ടുണ്ട്.25 റൺസെടുത്ത് ഇഷാൻ കിഷനും ഒ റൺസെടുത്ത നായകൻ റിഷഭ് പന്തുമാണ് ഇന്ത്യക്കായി ക്രീസിൽ.
ദക്ഷിണാഫ്രിക്ക (പ്ലേയിംഗ് ഇലവൻ): ടെംബ ബാവുമ, ക്വിന്റൺ ഡി കോക്ക്, റാസി വാൻ ഡെർ ഡസ്സെൻ, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, മാർക്കോ ജാൻസെൻ, ലുങ്കി എൻഗിഡി, തബ്രൈസ് ഷംസി, ആൻറിച്ച് നോർട്ട്ജെ.
ഇന്ത്യ: റുതുരാജ് ഗെയ്‌ക്‌വാദ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, ഭുവനേശ്വര് കുമാർ, യുസ്വേന്ദ്ര ചാഹൽ, അവേഷ് ഖാൻ.