കാർത്തിക്കിനെ ഇറക്കാൻ വൈകി, റിഷഭ് പന്തിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടര്‍ച്ചയായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ നായകൻ റിഷഭ് പന്തിനെതിരെ രൂക്ഷ വിമർശനങ്ങൾ. ആകാശ് ചോപ്രയാണ് പന്തിന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്ത് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ദിനേശ് കാര്‍ത്തികിന് മുന്നില്‍ അക്‌സര്‍ പട്ടേലിനെ കളിപ്പിച്ചതാണ് ചോപ്രയുടെ നീരസത്തിനും കാരണം.
ടിന്റി 20 ഫോർമാറ്റില്‍ ഒരുപാട് പന്തുകള്‍ നേരിടാനുള്ള അവസരം ലഭിക്കില്ല. ഇത്തരം ഘട്ടങ്ങളില്‍ ഒരു പ്രധാനതാരം ക്രീസിലെത്താതിരിക്കുന്നത് തെറ്റാണ്. ഒരു ഫിനിഷറെന്ന നിലയില്‍ കാര്‍ത്തികിനെ എനിക്കു ഇഷ്ടമാണ്. രണ്ടാം ടി20യിലും മത്സരത്തിലും കാർത്തിക്കിന്റെ പ്രകടനം ഏറെ പ്രസക്തമായിരുന്നു. ആയതിനാൽ കാര്‍ത്തികിന് മുമ്പ് അക്ഷറിനെ ഇറക്കിയത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ലെന്നാണ്’ ചോപ്ര അഭിപ്രായപ്പെട്ടിരിക്കുന്നത്.
തുടക്കത്തില്‍ റണ്‍സ് കണ്ടെത്താന്‍ കാര്‍ത്തിക് വിഷമിച്ചിരുന്നു. ആദ്യ 18 പന്തില്‍ 17 റണ്‍സാണ് കാര്‍ത്തിക്ക് നേടിയിരുന്നത്. എന്നാല്‍ അവസാന ഓവറില്‍ രണ്ട് സിക്‌സ് നേടി കാര്‍ത്തിക് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കട്ടക്കില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു ടീം ഇന്ത്യയുടെ തോൽവി.