ഹാര്‍ദിക്കിനെ പ്രശംസകൊണ്ട് മൂടി സുനില്‍ ഗാവസ്‌കര്‍
ഐപിഎല്‍ പതിനഞ്ചാം സീസണ്‍ കിരീടം ഉയര്‍ത്തിയ ഹാര്‍ദിക്കിനെ പ്രശംസകൊണ്ട് മൂടി ഇതിഹാസ താരവും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. ബാറ്റും ബോളും കൊണ്ട് ഹാര്‍ദിക്കിന്‍റെ പ്രകടനം പലകുറി ആരാധകര്‍ കണ്ടിട്ടുണ്ടെങ്കിലും ക്യാപ്റ്റന്‍ ഹാര്‍ദിക്കിന്റെ പ്രകടനമാണ് ഐപിഎൽ പതിനഞ്ചാം സീസണിൽ ഏറെ പരാമർശങ്ങൾ ഏറ്റുവാങ്ങുന്നത്.
താരത്തിന്റെ ഓൾഓള്‍ റൗണ്ട് മികവാണ് ശരിക്കും ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ കിരീടം സമ്മാനിച്ചതെന്ന് നിസംശയം പറയാം. പാണ്ഡ്യയുടെ തിരിച്ചുവരവ് സെലക്‌ടര്‍മാരെ ആനന്ദിപ്പിക്കുന്നുണ്ടാകും. ബോളിംഗിലും കൂടി കൈവെച്ചതോടെ താരം പൂര്‍ണ ഫിറ്റാണ് എന്ന് ഇത് തെളിയിക്കുന്നുവെന്നാണ് സുനില്‍ ഗാവസ്‌കറുടെ അഭിപ്രായം.
140 കിലോമീറ്ററിലേറെ വേഗത്തില്‍ പന്തെറിയുന്നു എന്നുപറഞ്ഞാല്‍ പൂര്‍ണമായും പാണ്ഡ്യ തിരിച്ചെത്തി എന്നര്‍ഥം. ക്യാപ്റ്റനായതോടെ ഉത്തരവാദിത്തത്തോടെ ഹാര്‍ദിക് പാണ്ഡ്യ കളിക്കാന്‍ തുടങ്ങി. വിക്കറ്റ് വലിച്ചെറിയുന്നില്ല. രോഹിത് ശര്‍മ്മയെ പോലെ പാണ്ഡ്യ കളിക്കുന്നുവെന്നും ഗവാസ്ക്കർ അഭിപ്രായപ്പെട്ടു.