അഫ്ഗാനിസ്ഥാന്റെ ബോളിംഗ് പരിശീലകനായി ഉമർ ഗുൽ എത്തുന്നു
മുൻ പാകിസ്ഥാൻ പേസ് ബോളർ ഉമർ ഗുലിനെ അഫ്ഗാനിസ്ഥാന്റെ ബോളിംഗ് പരിശീലകനായി നിയമിച്ചു. ടീമിന്റെ വരാനിരിക്കുന്ന സിംബാബ്‌വെ പര്യടനത്തിലായിരിക്കും പുതിയ ചുമതല ഉമർ ഗുൽ ഏറ്റെടുക്കുക. സിംബാബ്‌വെയ്ക്കെതിരെ മൂന്ന് ഏകദിനങ്ങളും നിരവധി ടി 20 മത്സരങ്ങളും കളിക്കാനാണ് അഫ്ഗാനിസ്ഥാൻ ഒരുങ്ങുന്നത്.
ഏപ്രിലിൽ യുഎഇയിൽ അടുത്തിടെ നടന്ന പരിശീലന, തയാറെടുപ്പ് ക്യാമ്പിന്റെ ബോളിംഗ് കൺസൾട്ടന്റായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഗുലിനെ അടുത്തിടെ നിയമിച്ചിരുന്നു. യാമ്പിലെ അദ്ദേഹത്തിന്റെ ഫലപ്രാപ്തിയും കഴിവുകളും പരിഗണിച്ചാണ് ദേശീയ ടീമിന്റെ ബൗളിംഗ് പരിശീലകനായി സ്ഥിരം കരാർ നൽകാൻ തീരുമാനിച്ചതെന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) പ്രസ്താവനയിൽ പറഞ്ഞു.
പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനൊപ്പം സമാനമായ പരിശീലന അനുഭവം ഗുല്ലിനുണ്ട്. ഈ വർഷത്തിന്റെ തുടക്കത്തിൽ അഫ്ഗാനിസ്ഥാൻ ലാൻസ് ക്ലൂസെനറിന് പകരക്കാരനായി ഗ്രഹാം തോർപ്പിന പുതിയ ഹെഡ് കോച്ചായി തെരഞ്ഞെടുത്തിരുന്നു.