വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും മുഷ്ഫിഖുർ റഹീം വിട്ടുനിൽക്കും
വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും മുഷ്ഫിഖുർ റഹീം വിട്ടുനിൽക്കുമെന്ന് സൂചന. താരത്തെ കൂടാതെ വെറ്ററൻ വിക്കറ്റ് കീപ്പർ-ബാറ്ററെ കൂടാതെ, തസ്കിൻ അഹമ്മദ്, ഷോറിഫുൾ ഇസ്ലാം, നയീം ഇസ്ലാം എന്നിവരുൾപ്പെടെയുള്ള ചില പ്രധാന കളിക്കാർക്കും പരിക്കിനെത്തുടർന്ന് ടെസ്റ്റ് പരമ്പര നഷ്ടമാകും.
ചാറ്റോഗ്രാമിൽ അടുത്തിടെ സമാപിച്ച ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം 5000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ആദ്യത്തെ ബംഗ്ലാദേശ് താരമായി മുഷ്ഫിഖുർ റഹീം മാറിയിരുന്നു. ഹജ്ജ് തീർഥാടനത്തിന് പോവാൻ ആഗ്രഹിക്കുന്നതിനാലാണ് താരം വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും വിട്ടുനിൽക്കുന്നതെന്ന് ബംഗ്ലാദേശ് ടീം ഡയറക്ടർ ഖാലിദ് മഹ്മൂദ് ക്രിക്ബസ് ഉദ്ധരിച്ച് പറഞ്ഞു.
രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 കളും അടങ്ങുന്ന ഉഭയകക്ഷി പരമ്പരയ്ക്കായാണ് ബംഗ്ലാദേശ് യാത്രതിരിക്കുന്നത്. ആദ്യ ടെസ്റ്റ് മത്സരം ജൂൺ 16 ന് ആന്റിഗ്വയിലും രണ്ടാമത്തെ മത്സരം 24 ന് സെന്റ് ലൂസിയയിലും നടക്കും. ശേഷം ടി20 മത്സരങ്ങൾ യഥാക്രമം ജൂലൈ 2, 3 തീയതികളിൽ ഡൊമിനിക്കയിൽ നടക്കും.
അവസാന മത്സരം ജൂലൈ ഏഴിന് ഗയാനയിലാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളോടെ പര്യടനം അവസാനിക്കും. ഇത് ജൂലൈ 10, 13, 16 തീയതികളിൽ ഗയാനയിൽ തന്നെ കളിക്കാനാണ് തീരുമാനമായിരിക്കുന്നത്.