പാകിസ്ഥാനില്‍ ടെസ്റ്റ് പരമ്പര നേടി ഓസ്ട്രേലിയ
22 വര്‍ഷത്തിനുശേഷം പാകിസ്ഥാനില്‍ ടെസ്റ്റ് പരമ്പര നേടി ഓസ്ട്രേലിയ. മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന ടെസ്റ്റിൽ 115 റണ്‍സിനാണ് ഓസീസിന്റെ ജയം. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളും സമനിലയില്‍ കലാശിച്ചിരുന്നു.
രണ്ടാം ഇന്നിംഗ്‌സിൽ ഓസ്ട്രേലിയ ഉയർത്തിയ 351 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാൻ അവസാന ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന മികച്ച നിലയിലാണ് ക്രീസിലിറങ്ങിയതെങ്കിലും 235 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച പാക് പടയെ അഞ്ച് വിക്കറ്റെടുത്ത നഥാന്‍ ലിയോണും മൂന്ന് വിക്കറ്റെടുത്ത നായകൻ പാറ്റ് കമിന്‍സും ചേർന്നാണ് സ്വന്തം കാണികൾക്ക് മുന്നിൽ പാകിസ്ഥാനെ എറിഞ്ഞി വീഴ്ത്തിയത്. 70 റണ്‍സെടുത്ത ഓപ്പണര്‍ ഇമാം ഉള്‍ ഹഖും 55 റണ്‍സ് നേടിയ നായകന്‍ ബാബര്‍ അസമും മാത്രമാണ് പാക് നിരയിൽ പിടിച്ചുനിന്നത്.
രണ്ട് ഇന്നിംഗ്‌സുകളിൽ നിന്നുമായി എട്ട് വിക്കറ്റെടുത്ത ഓസീസ് നായകൻ കമ്മിന്‍സാണ് മാൻ ഓഫ് ദി മാച്ച്. അതേസമയം പരമ്പരയിലുടനീളം മിന്നിതിളങ്ങിയ പാക് വംശജനായ ഓസീസിന്റെ ഉസ്മാന്‍ ഖവാജയാണ് മാന്‍ ഓഫ് ദ സീരീസ്. 22 വര്‍ഷത്തിനുശേഷമാണ് ഓസ്ട്രേലിയ പാക്കിസ്ഥാനില്‍ ടെസ്റ്റ് പരമ്പര നേടിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.