ലങ്കയ്ക്കെതിരായ പിങ്ക് ടെസ്റ്റില്‍ ഇന്ത്യ 252 റൺസിന് പുറത്ത്
ശ്രീലങ്കക്കെതിരായ ബെംഗലൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 252 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ലങ്കന്‍ സ്പിന്നര്‍മാരുടെ ആക്രമണത്തെ ചെറുക്കാനാവാതെയാണ് കുറഞ്ഞ സ്കോറിന് പുറത്തായത്. രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ തീർത്തും നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യക്കായി മധ്യനിരയില്‍ ശ്രേയസ് അയ്യർ മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.
ഏകദിന ശൈലിയില്‍ ബാറ്റുവീശിയ ശ്രേയസ് 98 പന്തില്‍ 92 റണ്‍സെടുത്താണ് പുറത്തായത്. 10 ഫോറും നാല് സിക്‌സും പറത്തിയതാണ് അയ്യരുടെ ഇന്നിംഗ്‌സ്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ലസിത് എംബുള്‍ദെനിയ, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ ലങ്കയ്ക്കായി തിളങ്ങി. സമയം ധനഞ്ജയ ഡിസില്‍വ രണ്ടു വിക്കറ്റെടുത്തു.
മായങ്ക് 4, രോഹിത് 15, വിഹാരി 31, കോഹ്ലി 23 എന്നിവർ നിരാശപ്പെടുത്തി. വാലറ്റത്തിനും ഇന്ന് പിടിച്ചു നിൽക്കാൻ ആയില്ല. 26 പന്തില്‍ 39 റണ്‍സെടുത്ത റിഷഭ് പന്തും 31 റണ്‍സെടുത്ത ഹനുമാ വിഹാരിയും ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ജയന്ത് യാദവിന് പകരം സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയതാണ് മത്സരത്തിൽ ഇന്ത്യ വരുത്തിയ ഏക മാറ്റം.