മൊഹാലി ടെസ്റ്റ്; 574 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ലങ്കയ്ക്ക് നാലു വിക്കറ്റ് നഷ്‌ടം
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും ഇന്ത്യയ്ക്ക് സമ്പൂർണ ആധിപത്യം. ഒന്നാം ഇന്നിംഗ്‌സിൽ 574 റൺസിന് ഡിക്ലയർ ചെയ്‌ത ആതിഥേയർ ബാറ്റിംഗിനിറങ്ങിയ ലങ്കയെ വിരിഞ്ഞു മുറുക്കുകയാണ്.
രണ്ടാം ദിനം കളിയവസാനിച്ചപ്പോൾ ഇന്ത്യ ഉയർത്തിയ 574 റണ്‍സ് മറികടക്കാനായി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കയ്ക്ക് നാല് വിക്കറ്റാണ് നഷ്ടമായിരിക്കുന്നത് . നാലുവിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്താണ് ഇന്നത്തെ സെഷൻ അവസാപ്പിച്ചത്. ഇന്ത്യക്കായി രവിചന്ദ്ര അശ്വിന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ദിമുത് കരുണാരത്നേ(28), ലഹിരു തിരിമന്നേ(17), ആഞ്ചലോ മാത്യൂസ്(22), ധനന്‍ജയ ഡി സിൽവ(1) എന്നിവരുടെ വിക്കറ്റാണ് ശ്രീലങ്കയ്ക്ക് ആദ്യ ഇന്നിംഗ്സിൽ നഷ്ടമായിരിക്കുന്നത്. കളി അവസാനിപ്പിച്ചപ്പോൾ 26 റൺസുമായി പതും നിസ്സങ്കയും 1 റൺസ് നേടി ചരിത് അസലങ്കയുമാണ് ക്രീസിലുള്ളത്.
രവീന്ദ്ര ജഡേജ 175 റൺസ് നേടി ഇന്ത്യന്‍ ബാറ്റിംഗിന് കരുത്ത് പകര്‍ന്ന് പുറത്താകാതെ നിന്നതാണ് ടീമിന് വമ്പൻ സ്കോർ സമ്മാനിച്ചത്. ഇന്ത്യക്കായി ഒന്നാം ഇന്നിംഗ്‌സിൽ റിഷഭ് പന്ത്(96), ഹനുമ വിഹാരി(58), രവിചന്ദ്രന്‍ അശ്വിന്‍(61) എന്നിവരും തിളങ്ങി.