വാലറ്റക്കാരെ കൂട്ട് പിടിച്ചു വില്യംസൺ ന്യൂ സീലാൻഡിന് ലീഡ് നൽകി
ഉച്ച ഭക്ഷണത്തിന് ശേഷം135/5 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ന്യൂ സീലാൻഡ്, വാലറ്റക്കാരുടെ ആക്രമണ ബാറ്റിങ്ങിന്റെ പിൻബലത്തിൽ ലീഡ് നേടി. ക്യാപ്റ്റൻ വില്യംസണിന്റെ മേലുള്ള സമ്മർദ്ദം കുറക്കുക എന്ന ലക്ഷ്യത്തോടെ ആക്രമണം തുടങ്ങിയത് ഗ്രാൻഡ്ഹോം ആണ്. പക്ഷെ അദ്ദേഹത്തെ അതികം വളരാൻ അനുവദിക്കാതെ ഷമി വിക്കറ്റിന് [13] മുമ്പിൽ കുടുക്കി.
പിന്നീട് വന്ന ജെമീസണും അതെ നിലപാടറിയിച്ചു. ആക്രമിച്ചു കളിച്ചു ഇന്ത്യൻ ബൗളർമാർക്ക് സമ്മർദ്ദം ചെലുത്തി. 16 ബോളിൽ 21 റൺസുമായി വെടിക്കെട്ട് നടത്തുക ആയിരുന്ന അദ്ദേഹത്തെയും ഷമി തന്നെ പുറത്താക്കി. കൂറ്റനടിക്ക് മുതിർന്ന ജെമീസൺ ബൗണ്ടറിയിൽ ബുമ്രക്ക് ക്യാച്ച് നൽകി മടങ്ങി. ജെമീസൺ മടങ്ങിയതിന് ശേഷം ആക്രമണത്തിന്റെ ഉത്തരവാദിത്വം വില്യംസൺ തന്നെ ഏറ്റെടുത്തു. പക്ഷെ ലീഡ് നേടിയതിന് ശേഷം സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടയിൽ സ്ലിപ്പിൽ ക്യാച്ച് നൽകി 49 റൺസിന് അദ്ദേഹം പുറത്തായി. ഇഷാന്ത് ശർമക്കാണ് വില്യംസണിന്റെ വിക്കറ്റ്.
94 ഓവറുകൾ പിന്നിടുമ്പോൾ 4 റൺസ് ലീഡ് ഉണ്ട് കിവികൾക്ക്. ടിം സൗത്തിയും വാഗ്നറുമാണ് ക്രീസിൽ.