മൂന്നാം ദിനം ന്യൂ സീലാൻഡിന്റേത്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂ സീലാൻഡ് ഭേദപ്പെട്ട നിലയിൽ. മൂന്നാം ദിവസം 146/3 എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയെ അവർ 217 റൺസിന് പുറത്താക്കി. 5 വിക്കറ്റ് എടുത്ത കയിൽ ജെമീസൺ ആണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ കെട്ട് കെട്ടിച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കിവി ഓപ്പണർമാർ വളരെ കരുതലോടെയാണ് തുടങ്ങിയത്. സ്ട്രൈക്ക് റേറ്റ് കുറവായിരുന്നെങ്കിലും ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 70 റൺസ് വരെ നീണ്ടു. അവസാനം അശ്വിൻ ഇന്ത്യ കാത്തിരുന്ന നിമിഷം സമ്മാനിച്ചു. അശ്വിന്റെ ബോൾ ഡ്രൈവ് ചെയ്യാൻ ശ്രമിച്ച ടോം ലാതം [30] കോഹ്‌ലിക്ക് ക്യാച്ച് സമ്മാനിച്ച് യാത്ര ആയി. അധികം വൈകാതെ അടുത്ത ഓപ്പണർ ഡെവോൺ കോൺവേ [54] ഇഷാന്ത് ശർമയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പക്ഷെ തുടർന്നുള്ള സമ്മർദ്ദം വിനയോഗിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. വെളിച്ച കുറവ് മൂലം ദിനം ഉപേക്ഷിക്കുക ആയിരുന്നു.
മത്സരം നിറുത്തുമ്പോൾ ന്യൂ സീലാൻഡ് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിൽ ആണ്. ലീഡ് എടുക്കാൻ വെറും 117 റൺസ് മാത്രം മതിയാകും. ക്യാപ്റ്റൻ കെയിൻ വില്യംസണും റോസ് തായ്‌ലറുമാണ് ക്രീസിൽ.