മൂന്നാം ഏകദിനവും പരമ്പരയും സ്വന്തമാക്കി പാക്കിസ്ഥാൻ
മൂന്നാമത്തേതും അവസാനത്തേതുമായ ഏകദിനം പാകിസ്താന് സ്വന്തം. 28 റൺസിനു സുപ്രധാന മത്സരം വിജയിച്ചു അവർ പരമ്പരയും സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഫഖർ സമന്റെയും [101] ബാബർ ആസാമിന്റെയും [94] പിൻബലത്തിൽ 320 എന്ന മികച്ച സ്‌കോറിൽ എത്തിയിരുന്നു. സൗത്ത് ആഫ്രിക്കൻ ബൗളിംഗ് നിരയിൽ മൂന്ന് വിക്കറ്റ് എടുത്ത കേശവ് മഹാരാജ് മാത്രമാണ് അല്പമെങ്കിലും തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക, മലെൻ [70], വെറന്നെ[62], പെഹ്‌ലുക്വായോ [54] എന്നിവരുടെ പിൻബലത്തിൽ ചെറുത്തു നിൽപ്പിനു ശ്രമിച്ചെങ്കിലും 292 റൺസിന് പുറത്തായി.3 വിക്കറ്റ് എടുത്ത ഷഹീൻ അഫ്രീദിയും രണ്ടു വിക്കറ്റ് എടുത്ത ഹാരിസ് റൗഫും പാക് നിരയിൽ ബൗളിങ്ങിൽ തിളങ്ങി.
ക്വിന്റൺ ഡി കോക്, ഡേവിഡ് മില്ലർ, ആൻറിച്ച നോർച്ചെ, റബാഡ, ലുങ്കി എങ്കിടി എന്നിവരില്ലാതെ ഇറങ്ങിയ സൗത്ത് ആഫ്രിക്ക ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ച്ച വെച്ചു എന്ന പറയാം. ഐ.പി.ൽ കളിയ്ക്കാൻ ഇവർ അഞ്ചു പേരും ഇന്ത്യയിലേക്ക് പറന്നിരുന്നു.