വിൻഡീസ് vs ശ്രീലങ്ക – രണ്ടാം ടെസ്റ്റ് ബലാബലം
രണ്ടാം ദിവസം 287/7 എന്ന നിലയിൽ ഇന്നിംഗ്സ് തുടങ്ങിയ വിൻഡീസ് ബ്രാത്വായിറ്റിന്റെയും കോൺവെല്ലിന്റെയും സഹായത്തോടെ 354 എന്ന ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചേർന്നു. ബ്രാത്വയിറ്റ് 126 റൺസ് എടുത്ത് മടങ്ങിയപ്പോൾ കോൺവെൽ 73 റൺസ് സ്വന്തം പേരിലാക്കി. വിൻഡീസ് ക്യാപ്റ്റൻ എന്ന നിലയിൽ ബ്രാത്വയിറ്റ് നേടുന്ന ആദ്യ സെഞ്ച്വറി ആണ് ഇത്. കരിയറിലെ ഒമ്പതാമത്തെയും. 4 വിക്കറ്റ് എടുത്ത സുരംഗ ലക്മാലാണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയ ബൗളർ.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 136/3 എന്ന നിലയിൽ ദിനം അവസാനിപ്പിച്ചു. ഓപ്പണറായ കരുണരത്‌നയെ തുടക്കത്തിലേ നഷ്ടപ്പെട്ടെങ്കിലും ലാഹിരു തിരുമനയുടെ [55] അർദ്ധ സെഞ്ച്വറി ആതിഥേയരെ തുണച്ചു. ദിനേശ് ചണ്ഡിമാലും [34] ധനജയ ഡി സിൽവയും [23] ഔട്ട് ആകാതെ ക്രീസിൽ നിൽക്കുന്നു.കെമാർ റോച്, കൈൽ മേയേഴ്സ്, അൽസരി ജോസഫ് എന്നിവർ വിൻഡീസ് നിരയിൽ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.