ബ്രത്വായിറ്റിന്റെ ചെറുത്തു നിൽപ്പ് ആദ്യദിവസത്തെ തകർച്ചയിൽ നിന്നും വിൻഡീസിനെ കരകയറ്റി
വിൻഡീസ് – ശ്രീലങ്ക രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം ആർക്കും പ്രത്യേകിച്ച് മേൽക്കോയ്മ ഇല്ലാതെ അവസാനിച്ചു. സുരംഗ ലക്മാൽ തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മത്സരം ലങ്കയ്ക്ക് അനുകലമായി മാറ്റുകയുണ്ടായി. മുൻ നിര ബാറ്റസ്മാൻമാർ ആയ ക്യാമ്പ്ബെൽ, ബോണർ, മേയേഴ്സ് എന്നിവരെ മടക്കിയ ലക്മാൽ ആദ്യ സെഷൻ ലങ്കയ്ക്ക് സമ്മാനിച്ചു.
എന്നാൽ പിന്നീട് കണ്ടത് ക്രൈഗ് ബ്രാത്വായിറ്റിന്റെ ചെറുത്ത് നിൽപ്പാണ്. 239 പന്തുകൾ നേരിട്ട അദ്ദേഹം 99 റൺസുമായി ക്രീസിൽ നിൽക്കുന്നു.ഒമ്പതാമനായി ഇറങ്ങിയ രഹകീം കോൺവെൽ ബ്രാത്വായിട്ടിന് മികച്ച പിന്തുണയും നൽകി. വെറും 54 പന്തിൽ നിന്നായി 43 റൺസ് എടുത്ത അദ്ദേഹവും നോട്ട് ഔട്ട് ആയി ക്രീസിൽ നിൽക്കുന്നു.
ലങ്കക്കായി ബാക്കി ബോൾ ചെയ്ത എല്ലാവരും ഓരോ വിക്കറ്റ് വീതം നേടി ലക്മാലിനു പിന്തുണയും നൽകി.