ഇംഗ്ലണ്ടില്‍ കാല് കുത്തി അന്റോണിയോ കോണ്ടേ
പുറത്താക്കിയ നുനോ എസ്പിരിറ്റോ സാന്റോയ്ക്ക് പകരക്കാരനായി അന്റോണിയോ കോണ്ടെയെ ടോട്ടൻഹാം മാനേജരായി നിയമിച്ചു.18 മാസത്തെ കരാറിൽ അദ്ദേഹം ഒപ്പുവച്ചു.ജൂണിൽ മാത്രമാണ് ന്യൂനോ വടക്കൻ ലണ്ടനിൽ അധികാരമേറ്റത്,പക്ഷേ നിരാശരായ ആരാധകവൃന്ദത്തിൽ നിന്നുള്ള സമ്മർദ്ദം മൂലം വെറും നാല് മാസം മാത്രമാണ് അദ്ദേഹത്തിന്റെ കാലാവധി നീണ്ടത്.
ചൊവ്വാഴ്ച രാവിലെ തന്റെ പുതിയ ടീമിനെ ആദ്യമായി കണ്ടുമുട്ടിയ കോണ്ടെ, ചെൽസിയില്‍ ലീഗ് കിരീടവും എഫ്എ കപ്പ് വിജയവും കഴിഞ്ഞു മൂന്ന് വർഷത്തിന് ശേഷം പ്രീമിയർ ലീഗിലേക്ക് മടങ്ങുന്നു.സ്പർസ് മാനേജരായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കോണ്ടെ തന്റെ സന്തോഷം പ്രകടിപ്പിച്ചു.അദ്ദേഹം ക്ലബിന്റെ വെബ്സൈറ്റില്‍ പറഞ്ഞത് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചു വരുന്നതില്‍ താന്‍ ഏറെ തൃപ്തന്‍ ആണ് എന്നാണ്.






































