മികച്ച പ്രകടനവുമായി ഫിൽ സാൾട്ടും ജോണി ബെയർസ്റ്റോയും : വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
ടി20 ലോകകപ്പിൽ ഇന്ന് നന്ന രണ്ടാമത്തെ സൂപ്പർ എട്ട് മൽസരത്തിൽ വിൻഡീസിനെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 180 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 17.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.
181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ സാൽട്ടും ജോസ് ബട്ലറും ചേർന്ന് 67 രുന്ന നേടി. 25 റൺസ് നേടിയ ബട്ലർ പുറത്തായ ശേഷം എത്തിയ മൊയിൻ അലിയും 13 റൺസ് നേടി പുറത്തായി. എന്നാൽ പിന്നീട് ഫിൽ സാൾട്ടും ജോണി ബെയർസ്റ്റോയും ചേർന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് 97 റൺസ് ആണ് നേടിയത്. ഫിൽ സാൾട്ട് 84 റൺസും ജോണി ബെയർസ്റ്റോ 48 റൺസും നേടി.
നേരത്തെ ഒന്നാം വിക്കറ്റിൽ ബ്രാൻഡൻ കിംഗും ജോൺസണും ചേർന്ന് മികച്ച പ്രകടനം ആണ് നടത്തിയത്. എന്നാൽ പരിക്കിനെ തുടർന്ന് ബ്രാൻഡൻ കിംഗിന് മടങ്ങേണ്ടി വന്നു. വെസ്റ്റ് ഇൻഡീസിൻ്റെ ഇന്നിംഗ്‌സിൻ്റെ അഞ്ചാം ഓവറിൽ സാം കുറാനെതിരെ ഒരു ഷോട്ട് കളിക്കുന്നതിനിടെ വലംകൈ ബാറ്റർക്ക് പേശികളിൾ പ്രശ്‌നങ്ങൾ ഉണ്ടയതോടെയാണ് മടങ്ങേണ്ടി വന്നത്. സംഭവം നടക്കുമ്പോൾ 13 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 23 റൺസുമായി കിംഗ് ബാറ്റ് ചെയ്യുകയായിരുന്നു. ഫിസിയോയുമായി ഒരു ചെറിയ പരിശോധനയ്ക്ക് ശേഷം ബാറ്റർ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി, പകരം നിക്കോളാസ് പൂരൻ ഇടം നേടി.
പിന്നീട് പൂരനും ജോൺസണും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ജോൺസൺ 38 റൺസ് നേടി പുറത്തായപ്പോൾ പൂരൻ 36 റൺസിന് പുറത്തായി. പിന്നീടെത്തിയ ക്യാപ്റ്റൻ പവലും മികച്ച പ്രകടനം നടത്തി. അദ്ദേഹം 36 റൺസ് നേടി പുറത്തായി.എന്നാൽ, റസൽ പെട്ടെന്ന് പുറത്തായത് അവർക്ക് തിരിച്ചടിയായി. എന്നിരുന്നാലും ഷെർഫാൻ റഥർഫോർഡ് ടീമിനെ മുന്നോട്ട് നയിച്ചു. അദ്ദേഹം പുറത്താകാതെ 28 റൺസ് നേടുകയും ടീമിനെ 180 എന്ന സ്കോറിലേക്ക് എത്തിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി അർച്ചർ, ആദിൽ റഷീദ്, മൊയിൻ അലി, ലിയാം ലിവിംഗ്സ്റ്റൺ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.