കളിക്കാരന് ബെല്‍റ്റ് കൊണ്ടടി ; കാണികളുടെ നിയമങ്ങൾ അവലോകനം ചെയ്യാൻ സൗദി എഫ്എ
അൽ ഇത്തിഹാദ് സ്‌ട്രൈക്കർ അബ്ദുറസാഖ് ഹംദല്ലയെ ഒരു ആരാധകന്‍ ബെല്‍റ്റ് കൊണ്ട് തല്ലിയ സംഭവം വൈറല്‍ ആയതിനു ശേഷം കാണികളുടെ പെരുമാറ്റച്ചട്ടത്തില്‍ വലിയ മാറ്റം വരുത്താന്‍ ഒരുങ്ങി സൗദി അറേബ്യ ഫുട്‌ബോൾ ഫെഡറേഷൻ.വ്യാഴാഴ്ച യുണൈറ്റഡ് അറബ് എമിറേറ്റിലെ അബുദാബിയിൽ നടന്ന സൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ ഹിലാൽ 4-1 ന് അൽ ഇത്തിഹാദിനെ പരാജയപ്പെടുത്തിയതിന് ശേഷം അവാർഡ് ദാന ചടങ്ങിനിടെ ആണ് ഇത് സംഭവിക്കുന്നത്.മൈതാനത്തിന് സമീപമുള്ള സ്റ്റാൻഡിൽ ഒരു ആരാധകൻ റെയിലിംഗിന് മുകളിലൂടെ ഹംദല്ലയെ മര്‍ദ്ധിച്ചു.
ഇരുവരും തമ്മിലുള്ള ചൂടേറിയ വാക്ക് പയറ്റിന് ശേഷം മൊറോക്കോ ഇൻ്റർനാഷണൽ താരം ഹംദല്ല ആരാധകന് നേരെ വെള്ള കുപ്പി വലിച്ചെറിഞ്ഞു.ആരാധകന്‍റെ ശാരീരിക ആക്രമണം ഉൾപ്പെടുന്ന അപമാനകരമായ രംഗങ്ങൾ ഞെട്ടിച്ചതായി സൗദി അറേബ്യന്‍ ബോര്‍ഡ് വെളിപ്പെടുത്തി.ഗെയിം കാണാനും കളിക്കാനും ഇഷ്ടപ്പെടുന്ന എല്ലാവരുടെയും സുരക്ഷയും ആസ്വാദനവും സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ മുന്‍ഗണന എന്നും അതിനു വേണ്ടി തങ്ങള്‍ എത്രയും പെട്ടെന്നു പുതിയ നടപടി കൈക്കൊള്ളും എന്നും അവര്‍ വെളിപ്പെടുത്തി.