മാഡ്രിഡ് താരങ്ങള്‍ക്കെതിരെ നടന്ന വംശീയ സംഭവം മല്ലോർക്ക അന്വേഷിക്കുന്നു
ഇന്നലെ നടന്ന മല്‍സരത്തില്‍ വംശീയ അധിക്ഷേപം നടത്തിയ ആരാധകനെ കണ്ടെത്തുന്നത്തില്‍ തങ്ങള്‍ എല്ലാ തരത്തിലും ലാലിഗയെ സഹായിക്കും എന്ന് മല്ലോർക്ക അറിയിച്ചു.മാഡ്രിഡ് കളിക്കാർ ശനിയാഴ്ച സോൺ മോക്സ് സ്റ്റേഡിയത്തിൽ രണ്ടാം പകുതിയില്‍ ഗോള്‍ നേടിയത്തിന് ശേഷം റയല്‍ മാഡ്രിഡ് താരങ്ങള്‍ ആഘോഷിക്കുമ്പോള്‍ ആണ് ഇത് സംഭവിച്ചത്.ആരാധകരില്‍ ഒരാള്‍ കുരങ്ങന്‍മാര്‍ എന്ന് വിളിച്ച് ആക്ഷേപ്പിച്ച് ഒരു പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ ഫീല്‍ഡിലേക്ക് വലിച്ച് എറിഞ്ഞു.
കായികത്തില്‍ ഇത് പോലുള്ള പ്രവണതകള്‍ വെച്ച് പൊറുപ്പിക്കില്ല എന്നും അതിനാല്‍ ഈ കാര്യത്തിന് ഞങ്ങളും വലിയ നടപടി എടുക്കും എന്നും മല്ലോർക്ക ഒരു പ്രസ്താവനയിൽ പറഞ്ഞു.തങ്ങളുടെ ആരാധകരില്‍ നിന്നും ഇത് സംഭവിച്ചതിന് മാപ്പും ക്ലബ് മാനേജ്മെന്‍റ് പറഞ്ഞു കഴിഞ്ഞു.മല്ലോര്‍ക്കയില്‍ വെച്ച് വംശീയ അധിക്ഷേപ്പത്തിന് മാഡ്രിഡ് കളിക്കാർ പരാതിപ്പെടുന്നത് ഇതാദ്യം അല്ല.