ചാമ്പ്യൻസ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരങ്ങള്‍ക്ക് തീവ്രവാദ ഭീഷണി
ഈ ആഴ്‌ചത്തെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മല്‍സരങ്ങള്‍ക്ക് ഭീകരവാദി സംഘടനകളുടെ ഭീഷണി ലഭിച്ചു എന്ന് , യുവേഫ വെളിപ്പെടുത്തി.ഭീഷണി മുന്‍ നിര്‍ത്തി വലിയ ഒരു സുരക്ഷ തന്നെ തങ്ങള്‍ ഒരുക്കി കഴിഞ്ഞു എന്നും യുവേഫ ബോഡി അവകാശപ്പെട്ടു. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിൽ ആക്രമണം നടത്തണമെന്ന് ആവശ്യപ്പെട്ട് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള ഒരു മാധ്യമം ഒന്നിലധികം സോഷ്യൽ മീഡിയ പോസ്റ്റുകൾ പുറപ്പെടുവിച്ചിരുന്നു.
എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആഴ്‌സണൽ ആതിഥേയരായ ബയേൺ മ്യൂണിക്കും മാഡ്രിഡിലെ ബെർണബ്യൂ സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായി റയൽ മാഡ്രിഡും മത്സരിക്കുമ്പോൾ സുരക്ഷാ വലയത്തിന് ശക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.2,000-ത്തിലധികം അധിക സുരക്ഷാ ഉദ്യോഗസ്ഥർ മാഡ്രിഡില്‍ ഉണ്ടാകുമെന്ന് സ്പെയിൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചപ്പോള്‍ നാളെ നടക്കാന്‍ പോകുന്ന ബാഴ്സ – പിഎസ്ജി മല്‍സരത്തിന് പാരീസിൽ വർധിച്ച പോലീസ് സാന്നിധ്യം ഉണ്ടാകുമെന്ന് ഫ്രാൻസിൻ്റെ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.താനും സഹതാരങ്ങളും ഇതിലൊന്നും ശ്രദ്ധ നല്‍കുന്നില്ല എന്ന് പിഎസ്ജി ഡിഫൻഡർ ഡാനിലോ പറഞ്ഞപ്പോള്‍ ഭീഷണി ആശങ്കാജനകമാണെന്ന് മാനേജർ ലൂയിസ് എൻറിക്കേ പറഞ്ഞു.