നെതർലൻഡ്‌സിനെതിരെ തിരിച്ചുവരവ് ഗംഭീരം ആക്കി ജര്‍മനി
ഇന്‍റര്‍നാഷനല്‍ ഫൂട്ബോളില്‍ തന്നെ ഏറ്റവും കൂടുതല്‍ അപകടക്കാരികള്‍ ആയ ഫ്രാന്‍സിനെ തോല്‍പ്പിച്ച ജര്‍മനി ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ നെതര്‍ലാണ്ട്സിനെ പരാജയപ്പെടുത്തിയിരിക്കുന്നു.വർഷങ്ങളോളം നിരാശാജനകമായ അന്താരാഷ്ട്ര പ്രകടനങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ യൂറോക്ക് വേണ്ടി തയ്യാര്‍ എടുക്കുന്ന ജര്‍മന്‍ ടീമിന് ഈ വിജയം നല്‍കുന്ന ആത്മവിശ്വാസം ചെറുത് ഒന്നും അല്ല.മാനേജര്‍ ജൂലിയന്‍ നാഗല്‍സ്മാന്‍ ജര്‍മന്‍ ടീമില്‍ നേടുന്ന മൂന്നാമത്തെ വിജയം ആണിത്.

മല്‍സരം തുടങ്ങി 4 ആം മിനുട്ടില്‍ തന്നെ ഹോളണ്ട് ടീം ലീഡ് നേടി.4 ആം മിനുട്ടില്‍ ജോയ് വീര്‍മാന്‍ നേടിയ ഗോളില്‍ ജര്‍മന്‍ ടീമിനെ സമ്മര്‍ദത്തില്‍ ആഴ്ടാന്‍ ഡച്ച് പടയ്ക്ക് കഴിഞ്ഞു.എന്നാല്‍ വളരെ അധികം നേരം നീണ്ടു നിന്നില്ല ഈ ലീഡ്.11 മിനുട്ടില്‍ ഒരു മികച്ച കേര്‍ളിങ് ഷോട്ടോടെ മിറ്റൽസ്റ്റെഡ് ജര്‍മനിക്ക് സമനില നേടി കൊടുത്തു.അതിനു ശേഷം ജര്‍മന്‍ സംഘം തുരു തുരാ ഹോളണ്ട് പോസ്റ്റിലേക്ക് ആക്രമണം നടത്തി കൊണ്ടിരുന്നു.ഒടുവില്‍ അവര്‍ 85 ആം മിനുട്ടില്‍ ലക്ഷ്യം കണ്ടു.നിക്ലാസ് ഫുൾക്രുഗ് ആണ് ഗോള്‍ സ്കോറര്‍.ഹോളണ്ട് ടീമിന് വേണ്ടി രണ്ടാം പകുതിയില്‍ ഡോണേൽ മാലെനും മെംഫിസ് ഡിപേയും വളരെ എടുത്തു പറയേണ്ട പ്രകടനം ആണ് കാഴ്ചവെച്ചത്.