ലമയിന്‍ യമാല്‍ വീണ്ടും ബാഴ്സയുടെ മുഖം രക്ഷിച്ചു
മല്ലോർക്കയ്‌ക്കെതിരെ ഹോം ഗ്രൗണ്ടിൽ 1-0 ന് കഠിനമായ പോരാട്ടത്തിൽ ജയിച്ചു കയറി ബാഴ്സലോണ ലീഗ് പട്ടികയില്‍ റയലുമായുള്ള ലീഡ് അഞ്ചാക്കി കുറച്ചു.ജയത്തോടെ ആതിഥേയർ 61 പോയിൻ്റുമായി താത്കാലികമായി രണ്ടാം സ്ഥാനത്തെത്തി.ഈ സീസണിലെ തൻ്റെ നാലാം ലീഗ് ഗോള്‍ നേടി കൊണ്ട് 16 കാരനായ യമൽ ആണ് ഇന്നതെ മല്‍സരത്തില്‍ ബാഴ്സലോണയെ രക്ഷിച്ചത്.

24-ാം മിനിറ്റിൽ റഫീഞ്ഞയെ ഫൌള്‍ ചെയ്തത് മൂലം ലഭിച്ച പെനാല്‍റ്റി ഇൽകെ ഗുണ്ടോഗന്‍ നഷ്ട്ടപ്പെടുത്തിയില്ല എങ്കില്‍ ബാഴ്സക്ക് എപ്പോഴേ ലീഡ് നേടാം ആയിരുന്നു.കഴിഞ്ഞ മത്സരത്തിൽ മിഡ്‌ഫീൽഡർമാരായ ഫ്രെങ്കി ഡി യോങ്ഗിനെയും പെഡ്രിയെയും പരിക്ക് മൂലം നഷ്ടമായ ബാഴ്‌സ ബോസ് സാവി ഹെർണാണ്ടസ് ഇന്ന് മിഡ്ഫീല്‍ഡില്‍ ആണ് റഫീഞ്ഞയെ കളിപ്പിച്ചത്. എന്നാല്‍ 37 ആം മിനുട്ടില്‍ ഫൌള്‍ ലഭിച്ച് അദ്ദേഹവും കളം വിട്ടു.മാര്‍ക്ക് ഗുയു, ജോവാ ഫെലിക്സ് എന്നിവര്‍ക്ക് ആദ്യ ഇലവനില്‍ അവസരം സാവി നല്കി എങ്കിലും അത് മുതല്‍ എടുക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല.അതിനാല്‍ അദ്ദേഹം രണ്ടാം പകുതിയില്‍ ലെവന്‍ഡോസ്ക്കി, വിറ്റര്‍ റോക്ക് എന്നിവരെ കളത്തില്‍ ഇറക്കി.