ഗോള്‍ പോസ്റ്റില്‍ സൈക്കിൾ ലോക്ക് ഘടിപ്പിച്ച് പ്രതിഷേധം ; ബുണ്ടസ്ലിഗയില്‍ പ്രൈവറ്റ് ഇന്‍വെസ്റ്റ്മെന്‍റ് കൊണ്ടുവരുന്നതില്‍ ആരാധകര്‍ക്ക് വന്‍ എതിര്‍പ്പ്
ജർമ്മൻ ഫുട്ബോളിലെ നിക്ഷേപക വിരുദ്ധ പ്രതിഷേധം ഓരോ ദിനം കഴിയും തോറും മൂര്‍ച്ച കൂടി കൂടി വരുന്നു.വെള്ളിയാഴ്ച ഹാംബർഗ് എസ്‌വിയും ഹാനോവറും തമ്മിലുള്ള രണ്ടാം ഡിവിഷൻ ഗെയിം പ്രതിഷേധക്കാര്‍ തുടര്‍ച്ചായായി തടസ്സപ്പെടുത്തി.വിപണന വരുമാനത്തിലെ ഓഹരികൾ ഒരു സ്വകാര്യ ഇക്വിറ്റി നിക്ഷേപകന് മുൻകൂർ പണമിടപാടിനായി വിൽക്കാനുള്ള പദ്ധതിക്കെതിരെ കഴിഞ്ഞ വർഷം മുതൽ തന്നെ വിമര്‍ശനം ഉയരുന്നുണ്ട്.
എന്നാല്‍ ഇത്രക്ക് പ്രതിഷേധത്തിന് ഇടയിലും ലീഗ് ഒഫീഷ്യല്‍സ് ഈ പദ്ധതി നടപ്പിലാക്കാന്‍ പോവുകയാണ്.ഹാംബർഗ് അനുകൂലികൾ ഹാഫ് ടൈമിൽ കട്ടിയുള്ള ലോഹ സൈക്കിൾ ലോക്കുകൾ ഗോള്‍ പോസ്റ്റില്‍ ഘടിപ്പിച്ചതായും അവര്‍ കൈയ്യില്‍ ഉള്ള വസ്തുക്കൾ മൈതാനത്തേക്ക് വലിച്ചെറിഞ്ഞതായും ജർമ്മൻ വാർത്താ ഏജൻസി ഡിപിഎ റിപ്പോർട്ട് ചെയ്തു.പവർ സോ ഉപയോഗിച്ചാണ് ജീവനക്കാർ ഗോൾപോസ്റ്റിൻ്റെ പൂട്ട് മുറിച്ചത്.വെള്ളിയാഴ്ച, ഫ്രീബർഗിനെതിരായ ബൊറൂസിയ ഡോർട്ട്മുണ്ടിൻ്റെ ബുണ്ടസ്‌ലിഗ മത്സരവും ആദ്യ പകുതിയിൽ ഏകദേശം 10 മിനിറ്റോളം ഡോർട്ട്മുണ്ട് ആരാധകർ ടെന്നീസ് ബോളുകളും ഫോയിൽ പൊതിഞ്ഞ ചോക്ലേറ്റ് നാണയങ്ങളും മൈതാനത്തേക്ക് എറിഞ്ഞ് തടസ്സപ്പെടുത്തിയിരുന്നു.