എഎഫ്സി ഏഷ്യന്‍ കപ്പില്‍ സെമി ഫൈനല്‍ യോഗ്യത നേടി ഖത്തര്‍ ,ഇറാന്‍ ടീമുകള്‍
ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ജപ്പാനെ പരാജയപ്പെടുത്തി ഇറാന്‍ ഏഷ്യൻ കപ്പ് സെമിയില്‍ പ്രവേശിച്ചു.19 വർഷമായി ഇറാൻ ജപ്പാനെ തോൽപ്പിച്ചിരുന്നില്ല,അമീർ ഗലെനോയി മാനേജര്‍ സ്ഥാനത്തേക്ക് എത്തിയതോടെ ഇറാന്‍റെ ഫൂട്ബോള്‍ പാത കൂടുതല്‍ തുറസ്സായി കാണപ്പെട്ടു.സ്‌റ്റേഡിയത്തിലെ ഇറാൻ ആരാധകരെ നിശ്ശബ്ദരാക്കി കൊണ്ട് അലിറേസ ബെയ്‌റാൻവാൻഡ് ജപ്പാന് ലീഡ് നല്കി.എന്നാല്‍ രണ്ടാം പകുതിയില്‍ ഇറാന്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് കൊണ്ട് ജപ്പാനെ നാട്ടിലേക്കു പറഞ്ഞയച്ചു.
![Qatar vs Uzbekistan 1-1 (3-2 on penalties): AFC Asian Cup – as it happened | AFC Asian Cup News | Al Jazeera](https://www.aljazeera.com/wp-content/uploads/2024/02/2024-02-03T184824Z_1345882493_UP1EK231G8M96_RTRMADP_3_SOCCER-ASIANCUP-QAT-UZB-REPORT-1706986226.jpg?w=770&resize=770%2C500)
മുഹമ്മദ് മൊഹെബി, അലിരേസ ജഹാൻബക്ഷ് എന്നിവര്‍ ആണ് ഇറാന് വേണ്ടി ഗോളുകള്‍ നേടിയത്.96 ആം മിനുട്ടില്‍ ഒരു പെനാല്‍ട്ടിയിലൂടെ ആണ് ഇറാന്‍ തങ്ങളുടെ വിജയം ഉറപ്പിച്ചത്.ഇന്നലെ നടന്ന മറ്റൊരു ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ഖത്തര്‍ ഉസ്ബെക്കിസ്ഥാനേ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു.ഇരു ടീമുകളും ഓരോ പകുതിയില്‍ ഓരോ ഗോളുകള്‍ വീതം നേടിയപ്പോള്‍ മല്‍സരം പെനാല്‍ട്ടിയിലേക്ക് നീണ്ടു.അഞ്ചു കിക്കില്‍ ഖത്തര്‍ മൂന്നെണ്ണം ലക്ഷ്യത്തില്‍ എത്തിച്ചപ്പോള്‍ ഉസ്ബെക്കിസ്ഥാനു രണ്ടു ഷോട്ട് മാത്രമേ വലയില്‍ എത്തിക്കാന്‍ കഴിഞ്ഞുള്ളൂ.