വിറ്റോർ റോക്ക് ഗോളിൽ ഒസാസുനയെ ബാഴ്‌സലോണ പരാജയപ്പെടുത്തി
ബുധനാഴ്ച ലാലിഗയിൽ സന്ദർശകരായ ഒസാസുനയ്‌ക്കെതിരെ വീണ്ടും ഏറെ ശ്രമകരമായ ജയം നേടി ബാഴ്സലോണ.ബാഴ്‌സലോണയുടെ 18 കാരനായ ബ്രസീലിയൻ സ്‌ട്രൈക്കർ വിറ്റോർ റോക്ക് ബെഞ്ചിൽ നിന്ന് ഇറങ്ങി ഹെഡ്ഡറിലൂടെ നേടിയ ഗോള്‍ ആണ് അവര്‍ക്ക് വിജയം നല്കിയത്.സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് മാനേജർ സാവി ഹെർണാണ്ടസ് പ്രഖ്യാപിച്ചതിന് ശേഷമുള്ള അവരുടെ ആദ്യ മത്സരത്തിൽ, ബാഴ്‌സ വീണ്ടും പൊരുതി എങ്കിലും ഗോളുകള്‍ നേടാന്‍ ഇപ്പോഴും ഈ മുന്നേറ്റ നിരക്ക് കഴിയുന്നില്ല.
പരിക്ക് പറ്റി ഫെറാണ്‍ ടോറസ് പിച്ചില്‍ നിന്നു പോയത് ബാഴ്സക്ക് വലിയ തിരിച്ചടി ആണ് നല്കിയത്.അദ്ദേഹത്തിന് പകരം സാവി വിന്യസിച്ചത് ആകട്ടെ ഫെര്‍മിന്‍ ലോപ്പസും.എന്നാല്‍ 62 ആം മിനുട്ടില്‍ ലോപ്പസിന് പകരം പിച്ചില്‍ എത്തിയ റോക്ക് ഒരു മിനുറ്റ് തികയ്ക്കും മുന്നേ തന്നെ ജോവോ കാൻസെലോയുടെ ക്രോസ്സിനു തല വെച്ച് ഗോള്‍ കണ്ടെത്തി.47 പോയിൻ്റുമായി ബാഴ്‌സ ലാലിഗ സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്തെത്തി, ലീഡർമാരായ ജിറോണയ്ക്ക് എട്ട് പോയിന്‍റ് പുറകില്‍.