പൊരുതി നേടിയ വിജയവുമായി ചെല്‍സി
വളരെ അധികം സമ്മര്‍ദ നിമിഷങ്ങളിലും പ്രതീക്ഷ കൈവിടാതെ കളിച്ച ചെല്‍സി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബ്രൈട്ടനെ മറികടന്നു.ലീഗ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് ഉള്ള ബ്രൈട്ടനെ പരാജയപ്പെടുത്തിയത് ചെല്‍സിക്ക് ഒരു പുതിയ മാനം നല്കുന്നു.വലിയ ട്രാന്‍സ്ഫര്‍ ഫീസ് നല്കി ബ്ലൂസ് വാങ്ങിയ എന്‍സോ ഫെര്‍ണാണ്ടസ് രണ്ടു ഗോള്‍ നേടി കളം നിറഞ്ഞു നിന്നു.
കഴിഞ്ഞ സീസണില്‍ ബ്രൈട്ടാനില്‍ ലോണില്‍ കളിച്ച ലെവി കോള്‍വില്‍ ചെല്‍സിക്ക് വേണ്ടി രണ്ടാം ഗോള്‍ നേടി.ക്യാപ്റ്റൻ കോണർ ഗല്ലഗെർ രണ്ട് മഞ്ഞക്കാർഡ് ലഭിച്ചതു മൂലം രണ്ടാം പകുതിയില്‍ പത്തു പേരായി ചെല്‍സിക്ക് ചുരുങ്ങേണ്ടി വന്നു.ഇത് മുതല്‍ എടുക്കാന്‍ ബ്രൈട്ടന് ഒരു പരിധി വരെ കഴിഞ്ഞു എന്നു തന്നെ വേണം കരുതാന്‍.ഏന്നാല്‍ മിക്കാലോ മുദ്രിക്കിന്റെ വേഗതയാര്‍ന്ന കുതിപ്പ് ബ്രൈട്ടന് പ്രതിരോധത്തിന് തലവേദനയായി തുടര്‍ന്നു.ബ്രൈട്ടന് വേണ്ടി ആദ്യ പകുതിയില്‍ ഫാകുണ്ടോ ബ്യൂണനോട്ടെയും രണ്ടാം പകുതിയിലെ എക്സ്ട്രാ ടൈമില്‍ ജോവോ പെഡ്രോയും ഗോള്‍ നേടി.എക്സ്ട്രാ ടൈമില്‍ കോള്‍വിലിന് നേരെ റഫറി ഹാന്‍ഡ്ബോള്‍ വിധിച്ചപ്പോള്‍ പെനാല്‍ട്ടിയിലൂടെ സ്കോര്‍ സമനിലയാക്കാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു ബ്രൈട്ടന്‍ താരങ്ങള്‍,എന്നാല്‍ വാര്‍ നിരീക്ഷണത്തിലൂടെ അത് റദ്ദായി.