ബെന്‍ഫിക്കക്കെതിരെ പൊരുതി നേടിയ സമനിലയുമായി ഇന്‍റര്‍ മിലാന്‍
ബുധനാഴ്‌ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡി പോരാട്ടത്തിൽ ബെൻഫിക്കയ്‌ക്കെതിരെ പൊരുതി സമനില നേടി ഇന്‍റര്‍ മിലാന്‍.ഗ്രൂപ്പ് പോരാട്ടത്തിലെ ആദ്യത്തെ ജയത്തിന് വേണ്ടി ആദ്യ പകുതിയില്‍ മൂന്നു ഗോളുകള്‍ നേടിയ ബെന്‍ഫിക്കയുടെ എല്ലാ പ്രയത്നങ്ങളും രണ്ടാം പകുതിയില്‍ മിലാന്‍ നിഷ്പ്രഭമാക്കി.രണ്ടാം പകുതിയില്‍ മിലാന്‍ ഒരോ ഇടവേളകളില്‍ നിന്നും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് റണ്ണര്‍സ് അപ്പിന് സാധിച്ചു.
![Sengit! Benfica Vs Inter Milan Tuntas 3-3](https://akcdn.detik.net.id/community/media/visual/2023/11/30/benfica-vs-inter-milan_169.jpeg?w=600&q=90)
ആദ്യ പകുതിയില്‍ മിലാനെ ബെന്‍ഫിക്ക ശരിക്കും ഞെട്ടിച്ചു.സ്വന്തം കാണികളുടെ മുന്നില്‍ വെറ്ററന്‍ ബെന്‍ഫിക്കന്‍ വിങ്ങര്‍ ജോവോ മരിയോ ഹാട്രിക്ക് നേടി.5,13,34 മിനുട്ടുകളില്‍ ആണ് അദ്ദേഹം ഗോളുകള്‍ നേടിയത്.രണ്ടാം പകുതിയില്‍ കളി പുനരാരംഭിച്ചപ്പോള്‍ മിലാന്‍ ആദ്യമായി ബെന്‍ഫിക്കന്‍ പ്രതിരോധത്തിന് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാന്‍ തുടങ്ങി.51 ആം മിനുട്ടില്‍ മാർക്കോ അർനൗട്ടോവിച്ച് ഗോള്‍ കണ്ടെത്തിയതോടെ പിന്നീട് അങ്ങോട്ട് മിലാന്‍ താരങ്ങള്‍ എല്ലാവരും കരുത്തോടെ അറ്റാക്ക് ചെയ്യാന്‍ ആരംഭിച്ചു.ഡേവിഡ് ഫ്രാട്ടെസി , അലക്സിസ് സാഞ്ചസ് എന്നിവരും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.86 ആം മിനുട്ടില്‍ ബെന്‍ഫിക്കന്‍ സെന്‍റര്‍ ബാക്ക് അന്റോണിയോ സിൽവക്ക് റെഡ് കാര്‍ഡ് ലഭിച്ചത്തോടെ തിരിച്ചുവരാനുള്ള പോര്‍ച്ചുഗീസ് ക്ലബിന്‍റെ എല്ലാ പ്രതീക്ഷകള്‍ക്കും തിരിച്ചടി ലഭിച്ചു.