ഷമിയുടെ ഏഴ് വിക്കറ്റ് നേട്ടത്തിൽ ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക്
മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് നേട്ടം (7/57) ബുധനാഴ്ച നടന്ന ഐസിസി ലോകകപ്പിന്റെ സെമിയിൽ ഇന്ത്യയെ വിജയിപ്പിച്ച് ഫൈനലിൽ എത്തിച്ചു. ന്യൂസിലൻഡിനെ 70 റൺസിന് തോൽപിച്ച ഇന്ത്യ 398 റൺസ് പിന്തുടരുന്നതിനിടെ കിവീസ് 327 റൺസിന് പുറത്താക്കി.. ഒരു കട്ടത്തിൽ വിജയം കൈവിട്ട പോകുമെന്ന് കരുതിയ മത്സരം ആണ് ഷമിയും കൂട്ടരും ചേർന്ന് ഇന്ത്യയിലേക്ക് അടുപ്പിച്ചത്.
![](https://kalipanthu.com/wp-content/uploads/2023/11/Capture-4.png)
30 റൺസെടുത്ത ഓപ്പണർ ഡെവൺ കോൺവെയെ ഷമി പുറത്താക്കി. ഷമിയും വിക്കറ്റ് കീപ്പർ കെ എൽ രാഹുലും ചേർന്ന് രച്ചിൻ രവീന്ദ്രയെ 13 റൺസിന് മടക്കി. ഇതോടെ ന്യൂസിലൻഡിന് അവരുടെ തുകടം തന്നെ പിഴച്ചു. എന്നാൽ മൂന്നാം വിക്കറ്റിൽ വില്യംസണും മിച്ചാലും ചേർന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 181 റൺസ് നേടി. ഈ കൂട്ടുകെട്ട് ന്യൂസിലൻഡിനെ വിജയിപ്പിക്കുമെന്ന് കരുതിയ നിമിഷത്തിൽ ഷമി വീണ്ടും വിക്കറ്റുമായി എത്തി. 69 റൺസ് നേടിയ വില്യംസണെ അദ്ദേഹം പുറത്താക്കി. പിന്നീട് അഞ്ചാം വിക്കറ്റിൽ ഗ്ലെൻ ഫിലിപ്പ്സുമായി(41) ചേർന്ന് മിച്ചൽ ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 75 റൺസ് നേടി. ബുംറയാൻ ഈ കൂട്ടുകെട്ട് തകർത്തത്. പിന്നീട് ഷമിയുടെ ഊഴമായിരുന്നു അദ്ദേഹം മികച്ച ബൗളിങ്ങിലൂടെ മിച്ചലിനെയും പുറത്താക്കി. അതോടെ ന്യൂസിലൻഡിന്റെ ചെറുത്ത് നിൽപ്പ് അവസാനിച്ചു. 85 പന്തിൽ നിന്നാണ് മിച്ചൽ സെഞ്ച്വറി നേടിയത്. 134 റൺസ് നേടിയാണ് മിച്ചൽ പുറത്തായത്. ഷമി ഏഴ് വിക്കറ്റ് നേടിയപ്പോൾ ബുംറ, കുൽദീപ്, സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
![](https://kalipanthu.com/wp-content/uploads/2023/11/Capture-3.png)
നേരത്തെ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് 50-ാം ഏകദിന സെഞ്ചുറിയും ശ്രേയസ് അയ്യർ തകർത്തടിച്ച സെഞ്ചുറിയും ന്യൂസിലൻഡിനെതിരെ ബുധനാഴ്ച നടന്ന ഐസിസി ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ ഇന്ത്യ 50 ഓവറിൽ 397/4 എന്ന സ്‌കോറാണ് നേടിയത്.
![](https://kalipanthu.com/wp-content/uploads/2023/11/e3wq.png)
49 സെഞ്ചുറികളുമായി സച്ചിൻ ടെണ്ടുൽക്കറിനൊപ്പം കോഹ്‌ലി നേരത്തെ ഒപ്പമെത്തിയിരുന്നു. 35കാരന്റെ അഞ്ചാം ലോകകപ്പ് സെഞ്ചുറിയാണിത്. ഈ മത്സരത്തിന് മുമ്പ് ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ അദ്ദേഹം ഒരു ഫിഫ്റ്റി പോലും നേടിയിരുന്നില്ല. കോഹ്ലി 113 പന്തിൽ 117 റൺസെടുത്തു. 9 ബൗണ്ടറിയും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ശ്രേയസ് അയ്യരുമൊത്ത് കോലി 162 റൺസ് കൂട്ടിച്ചേർത്തു.
![](https://kalipanthu.com/wp-content/uploads/2023/11/er.png)
ലോകകപ്പിന്റെ ഒരു പതിപ്പിൽ സച്ചിന്റെ 673 റൺസ് എന്ന റെക്കോർഡ് സെഞ്ചുറിയിലൂടെ കോഹ്‌ലി മറികടന്നു. 711 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. വെറും 67 പന്തിൽ അയ്യർ തന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടി. 70 പന്തിൽ നാല് ഫോറും എട്ട് സിക്‌സും സഹിതമാണ് അദ്ദേഹത്തിന്റെ 105 റൺസ്.
ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ 79 റൺസ് എടുത്ത ശേഷം റിട്ടയർഡ് ഹാർട്ടായി. പിന്നീട് അവസാന ഓവറിൽ ഇറങ്ങിയ അദ്ദേഹം 80 റൺസുമായി പുറത്താകാതെ നിന്നു. രണ്ടാം വിക്കറ്റിൽ ഗിൽ 94 റൺസ് കൂട്ടിച്ചേർത്തു. നേരത്തെ ഇന്ത്യക്ക് മികച്ച തുടക്കമാണ് രോഹിത് ശർമ്മയും ഗില്ലും നൽകിയത്. ഇരുവരും ചേർന്ന് 71 റൺസ് ആണ് നേടിയത്.