ഫെർണാണ്ടസിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ഒരുങ്ങി ചെല്‍സി
എൻസോ ഫെർണാണ്ടസിന്റെ കരാറിൽ ചെൽസി എക്സ്റ്റൻഷൻ ക്ലോസ് ആക്ടിവേറ്റ് ചെയ്തതായി റിപ്പോര്‍ട്ട്.ജനുവരിയിൽ ബെൻഫിക്കയിൽ നിന്ന് റെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ ഫീസോടെ (106 മില്യന്‍ യൂറോ) ചെല്‍സിയിലേക്ക് ചേക്കേറിയ അര്‍ജന്‍റ്റയിന്‍ താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ക്ലബിന്റെയും കോച്ചിങ്ങ് സ്റ്റാഫിന്‍റെയും പ്രശംസ നേടി.
താരം ചെല്‍സിയുമായി ഒപ്പിട്ട കരാറിന്റെ നീളം എട്ടര വര്‍ഷം ആയിരുന്നു.എന്നാല്‍ താരത്തിന്‍റെ നിലവില്‍ ഉള്ള കരാര്‍ 12 മാസം കൂടി നീട്ടാനുള്ള ഓപ്ഷൻ സജീവമാക്കാൻ ചെല്‍സി ബോര്‍ഡ് തീരുമാനിച്ചതായി പത്രപ്രവർത്തകൻ സെസാർ ലൂയിസ് മെർലോ അവകാശപ്പെടുന്നു.അതിനര്‍ത്ഥം താരം 2032 വരെ ചെല്‍സിയില്‍ ഉണ്ടാകും.ഫെർണാണ്ടസ് ഇപ്പോൾ സ്റ്റാംഫോർഡ് ബ്രിഡ്ജിലെ ഏറ്റവും ദൈർഘ്യമേറിയ കരാറിന്റെ ഉടമയാണ്, 2031 വരെ ബ്ലൂസുമായി കരാറില്‍ ഏര്‍പ്പെട്ട മൈഖൈലോ മുദ്രിക്ക് ആണ് രണ്ടാം സ്ഥാനത്.ടീമിന്‍റെ ആകപ്പാടെയുള്ള പ്രകടനം വളരെ മോശം ആണെങ്കിലും ഒരു മിഡ്ഫീല്‍ഡ് ജനറല്‍ എന്ന നിലയില്‍ എന്‍സോ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.മികച്ച ത്രൂ ബോളുകളും കളിയെ വളരെ നയതന്ത്രവുമായി സമീപിക്കാനുള്ള കഴിവും ആണ് താരത്തിനെ വ്യത്യസ്ഥന്‍ ആക്കുന്നത്.